Your Image Description Your Image Description
Your Image Alt Text

എന്താണ് സുധാകരേട്ടാ നിങ്ങളുടെ പാർട്ടിക്ക് തലക്ക് എന്തെങ്കിലും തകരാറുണ്ടോ? അല്ല അറിയാൻ മേലാത്തോണ്ട് ചോദിക്കുവാ. . . .അല്ല ഇനി തങ്ങൾക്ക് ആണോ ന്തെകിലും പ്രെശ്നം ഉള്ളത്? ആദ്യം പറയുന്നതല്ല പിന്നെ പറയുന്നത്. . . എവിടെങ്കിലും ഒന്ന് ഉറച്ച് നിലക്ക് എന്റെ സുധാകരേട്ടാ. . . . .

കഴിഞ്ഞ രണ്ടു ദിവസത്തിന് മുന്നെയാണ് സുധാകരേട്ടൻ പറഞ്ഞത് താൻ ഇനി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. . . കെ പി സി സി പ്രസിഡന്റ് എന്ന നിലക്ക് തനിക്ക് ഒരുപാടു ഉത്തരവാദിത്തങ്ങളും തിരക്കുകളും ഉണ്ട് അതുകൊണ്ട് എല്ലായിടത്തും ഓടിയെത്താൻ സാധിക്കില്ല എന്ന് . . . എന്നിട്ടേ ധാ ഇപ്പോൾ നിങ്ങൾ പറയുന്നു ഞാൻ മത്സരിക്കും എന്ന്. . . പക്ഷെ ഹൈക്കമാൻഡ് എന്നെ നിർബന്ധിക്കണം…..കൊള്ളാം അല്ലെ. . . . പക്ഷെ ഇപ്പോൾ സുധാകരൻ മത്സരിച്ചേ മതിയാകു എന്നാണ് പറയുന്നത്. . . അതിനു പിന്നിൽ ഈ കോൺഗ്രസ്സിന് പല ലക്ഷ്യങ്ങളും ഉണ്ടെന്നുള്ളത് ചില കാര്യങ്ങൾ കൊണ്ട് വ്യക്തമാണ്, . . . കാരണം ഈ ദിവസങ്ങളിൽ തന്നെയാണ് മുസ്ലിം ലീഗ് മൂന്നാമത് ഒരു സീറ്റ് വേണം എന്ന ആവിശ്യം മുന്നോട്ട് വെച്ചത്. . . കണ്ണൂർ ആണല്ലോ ലീഗ് ആവിശ്യപെടുന്നത്. . . അത് സെരിക്കും കോൺഗ്രസ്സിനെ വെട്ടിലാകുന്ന ഒരു ആവിശ്യം തന്നെയായിരുന്നു. . . സീറ്റ് വിഭജനത്തെ ഏറ്റവും കൂടുതൽ പ്രതിസന്ധിയിൽ ആകുന്ന വിഷയം തന്നെയാണ്. . . . ഇപ്പോൾ കോൺഗ്രസ്സ് ലീഗിനോട് കാണിക്കുന്നതും അവരെ തഴയുന്ന സ്വഭാവം ആണ്. . .

ഇപ്പോൾ സുധാകരൻ ആ സീറ്റിൽ വീണ്ടും മത്സരിക്കുമെന്ന്‌ കോൺഗ്രസ്‌ നേതൃത്വം പ്രചരിപ്പിക്കുന്നത്‌ മൂന്നാംസീറ്റിനായുള്ള മുസ്ലിംലീഗിന്റെ സമ്മർദം ഇല്ലാതാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്. . . . കെപിസിസി ജനറൽ സെക്രട്ടറി കെ ജയന്തിനെ മത്സരിപ്പിക്കാൻ സുധാകരൻ ഉറച്ചിരിക്കുമ്പോഴാണ്‌ മൂന്നാംസീറ്റിനായി മുസ്ലിംലീഗ്‌ അവകാശവാദം ശക്തമാക്കിയത്‌.

സിറ്റിങ്‌ സീറ്റിൽ നിലവിലെ എംപിമാർ മത്സരിക്കാനാണ്‌ കോൺഗ്രസിൽ ധാരണയായിട്ടുള്ളത്. . . . കെപിസിസി പ്രസിഡന്റ്‌ എന്നനിലയിൽ സുധാകരന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല എന്നൊക്കെയാണ് ശ്രുതി പറക്കുന്നത്. . . . സുധാകരൻ മാറിയാൽ ബാക്കിയുള്ളത്‌ കണ്ണൂരും ആലപ്പുഴയുമാണ്‌. ഇതിൽ കണ്ണൂരിലാണ്‌ ലീഗിന്റെ നോട്ടം. സുധാകരൻതന്നെ മത്സരിക്കുമെന്ന്‌ പറഞ്ഞാൽ ലീഗ്‌ അവകാശവാദം ഉപേക്ഷിക്കുമെന്ന്‌ കോൺഗ്രസ്‌ കണക്കുകൂട്ടുന്നു. എന്നാൽ അവരുടെ ആവശ്യത്തിൽ നിന്ന് ഇനി എന്തൊക്കെ വന്നാലും മാറില്ല എന്ന ഉറച്ച നിലപാടിൽ തന്നെയാണ് ലീഗും ഉള്ളത്. . . . .

ലീഗിനുപുറമെ കോൺഗ്രസിലെ സ്ഥാനമോഹികളെയും ഈ തക്കം നോക്കി ഒതുക്കാനാണു മുതിർന്ന നേതാക്കളുടെ മനസിലിരുപ്പ്. . . .അതാകുമ്പോൾ ഒറ്റവെടിക്ക് രണ്ട പക്ഷി. . . ഒരു സീറ്റിൽ പിടിച്ച് തൂങ്ങി ലീഗിനെയും മറ്റു കോൺഗ്രസ്സിലെ നേതാക്കളെയും പുറംകാൽ കൊണ്ട് ചവിട്ടി ദൂരെ കളയാമെല്ലോ. . . നല്ല വ്യാമോഹം തന്നെ. . . . ഡിസിസി പ്രസിഡന്റ്‌ മാർട്ടിൻ ജോർജ്‌, മുൻ മേയർ ടി ഒ മോഹനൻ, ഷമ മുഹമ്മദ്‌, റിജിൽ മാക്കുറ്റി തുടങ്ങി ഒരു ഡസനോളം പേരാണ്‌ സ്വന്തംനിലയിലും ഗ്രൂപ്പ്‌ മാനേജർമാർ മുഖേനയും മത്സരിക്കാൻ ഒരുങ്ങിനിൽക്കുന്നത്‌. അതിനിടെയാണ്‌ ജയന്തിന്റെ വരവ്‌. ഇതരജില്ലക്കാരനായ ജയന്തിനെ കെട്ടിയിറക്കുന്നതിൽ ജില്ലയിലെ നേതാക്കൾക്ക്‌ ഗ്രൂപ്പിനതീതമായി എതിർപ്പുണ്ട്‌. എന്നാൽ, സുധാകരനെ പേടിച്ച്‌ മിണ്ടാതിരിക്കുകയാണ്‌. അവസാനനിമിഷം ഹൈക്കമാൻഡിനേയോ കെ സി വേണുഗോപാലിനേയോ സ്വാധീനിച്ച്‌ സീറ്റ്‌ നേടാൻ കഴിയുമെന്നാണ്‌ സ്ഥാനമോഹികളിൽ പലരും കണക്കുകൂട്ടുന്നത്‌. ജയന്ത്‌ വരുന്നതിനോടുള്ള എതിർപ്പ്‌ മുതലാക്കാമെന്നും ഇവർ കണക്കുകൂട്ടുന്നു.

കണ്ണൂർ മണ്ഡലത്തിലെ കോൺഗ്രസ്‌ പരിപാടികളിൽ ജയന്ത്‌ സജീവമായി പങ്കെടുക്കുന്നതിലും ജില്ലാ നേതൃത്വത്തിലെ പലരും മുറുമുറുപ്പിലാണ്‌. സുധാകരൻ സീറ്റ്‌ ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിലാണ്‌ ഈ സാന്നിധ്യം. കണ്ണൂരിലെ നേതൃത്വം ഇടഞ്ഞാൽ ബദൽമാർഗം എന്നനിലയിൽ കോഴിക്കോട്ടുനിന്ന്‌ കെപിസിസി സെക്രട്ടറി സുബ്രഹ്മണ്യനും കണ്ണൂരിൽ തമ്പടിച്ചിട്ടുണ്ട്‌. ഹൈക്കമാൻഡ്‌ ഉറച്ച നിലപാട്‌ എടുത്താൽമാത്രമേ സുധാകരൻ മത്സരിക്കാനുണ്ടാകൂ. അപ്പോഴും കെപിസിസി പ്രസിഡന്റ്‌ സ്ഥാനം ഒഴിയില്ലെന്ന നിലപാടെടുക്കും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കുകയെന്ന ലക്ഷ്യമാണ്‌ സുധാകരന്‌.

Leave a Reply

Your email address will not be published. Required fields are marked *