Your Image Description Your Image Description
Your Image Alt Text

കേരള എക്‌സൈസ് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ചാരായവും കഞ്ചാവുമായി രണ്ടു പേർ പിടിയിലായി. ചെങ്ങന്നൂരിൽ നിന്ന് ഏഴ് ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു. മാന്നാർ സ്വദേശി അംബുജാക്ഷിയാണ് ഇവിടെ നിന്ന് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചെങ്ങന്നൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പ്രസാദ് മാത്യുവും സംഘവും ഇവരെ പിടികൂടിയത്.

പ്രിവന്റീവ് ഓഫീസർമാരായ പി സജികുമാർ, പി ആർ ബൈജു, സിവിൽ എക്സൈസ് ഓഫീസർമാരായ കെ ബിനു, ആശ്വിൻ എസ് കെ, വിനീത് വി, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ഉത്തര നാരായണൻ, മായ ടി എസ് എന്നിവരും പങ്കെടുത്തു.

മറ്റൊരു സംഭവത്തിൽ പെരിന്തൽമണ്ണ വൈലോങ്കരയിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ ബൈക്കിൽ കടത്തുകയായിരുന്ന രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. കുറുവയിലെ അബ്ദുൾ ലത്തീഫിനെയാണ് (36) എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി ആർ രാജേഷും സംഘവും അറസ്റ്റ് ചെയ്തത്. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കായാണ് കഞ്ചാവ് കൊണ്ടുവന്നത്

Leave a Reply

Your email address will not be published. Required fields are marked *