Your Image Description Your Image Description

ഭോപാൽ: മധ്യപ്രദേശിൽ വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. രണ്ട് കുട്ടികൾ കൂട്ട ബലാത്സംഗം ചെയ്യപ്പെട്ടതുൾപ്പെടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 10 ദിവസത്തിനുള്ളിൽ നടക്കുന്ന അഞ്ചാമത്തെ ബലാത്സംഗമാണിത്. ഡമോഷ് ജില്ലയിൽ എട്ട് വയസുകാരി ബലാത്സംഗം ചെയ്യപ്പെട്ടതാണ് അവസാനത്തെ സംഭവം.

ഡിസംബർ 17നാണ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായത്. വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പ്രതി തന്‍റെ വീട്ടിലേക്ക് കൊണ്ടുപേയി ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടി വീട്ടിൽ വന്ന് അമ്മയോട് വിവരം പറഞ്ഞെങ്കിലും അമ്മ രോഗം ബാധിച്ച് കിടപ്പിലായതിനാൽ വിവരം പുറത്തറിയാതെ പോകുകയായിരുന്നു. ഡിസംബർ 22ന് ജോലിക്കായി പോയ പിതാവ് തിരികെ വന്ന ശേഷമാണ് പൊലീസിൽ വിവരമറിയിക്കുന്നത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മധ്യപ്രദേശിൽ ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടി കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഞായറാഴ്ച പെൺകുട്ടിയുടെ മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് ഗ്രാമത്തിലെ ഒരു യുവാവ് വീട്ടിൽ കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിന് ശേഷം കുട്ടി വീട്ടിൽ സൂക്ഷിച്ചിരുന്ന കീടനാശിനി കുടിക്കുകയായിരുന്നു.

പെൺകുട്ടിയുടെ നില വഷളായതോടെ സമീപവാസികൾ ശ്രദ്ധിക്കുകയും മാതാപിതാക്കളെ വിവരം അറിയിക്കുകയും ചെയ്തു. വൈദ്യപരിശോധനയിൽ പെൺകുട്ടി ബലാത്സംഗത്തിനിരയായതായി സ്ഥിരീകരിച്ചു. പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *