Your Image Description Your Image Description
Your Image Alt Text

കണ്ണൂർ: വിവാഹത്തിനായി എത്താമെന്ന് പറഞ്ഞ വരനെ കാണാത്തതിനെ തുടർന്ന് വധുവും ബന്ധുക്കളും കേളകം പോലീസിന്‍റെ സഹായം തേടിയെത്തി. തലശേരി പൊന്ന്യം സ്വദേശിയായ യുവതിയും ബന്ധുക്കളുമാണ് ഇന്നലെ കേളകം പോലീസിൽ സഹായ അഭ്യർഥനയുമായി എത്തിയത്. ബുധനാഴ്ച രാവിലെ 10 ന് ചോനാട് അമ്പലത്തിൽ വച്ച് വിവാഹം കഴിക്കാം എന്നാണ് വരൻ യുവതിയെയും ബന്ധുക്കളെയും അറിയിക്കുകയും  തുടർന്ന് യുവതിയും ബന്ധുക്കളും രാവിലെ അമ്പലത്തിൽ എത്തുകയും ചെയ്തു. പറഞ്ഞ സമയം കഴിഞ്ഞിട്ടും യുവാവിനെ കാണാത്തതിനെ തുടർന്ന് പലതവണ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. യുവാവിന്‍റെ ഫോട്ടോ പോലീസിന് കൈമാറുകയും ചെയ്തു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ യുവാവ് തൊണ്ടിയിൽ സ്വദേശി ജോബിഷ് ആണെന്ന് കണ്ടെത്തി.പോലീസിന്‍റെ തുടർ അന്വേഷണത്തിൽ വരനായ ജോബിഷ് വിവാഹിതനാണെന്നും ബംഗുളൂരുവിലാണ് താമസമെന്നും കണ്ടെത്തിയിട്ടുണ്ട്. തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്ന് മനസിലാക്കിയ യുവതിയും ബന്ധുക്കളും കോടതി മുഖേന പരാതിപ്പെടാൻ ഒരുങ്ങുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *