Your Image Description Your Image Description
Your Image Alt Text

പാവപ്പെട്ട സ്ത്രീകളുടെ കൈയിലേക്ക് പണമെത്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കേരളത്തിന്റെ പേരുകേട്ട കുടുംബശ്രീ നിര്‍ത്തലാക്കുന്നതാണ് നല്ലതെന്ന് കേന്ദ്ര ഗ്രാമീണ വികസന മന്ത്രി ഗിരിരാജ് സിങ്. കേരളത്തിന്റെ കേന്ദ്രവിഹിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ പ്രകോപിതനായായിരുന്നു മന്ത്രിയുടെ പ്രതികരണം. പ്രധാനമന്ത്രി ആവാസ് യോജനയ്ക്കായി കഴിഞ്ഞ മൂന്നുവര്‍ഷം സംസ്ഥാനത്തിന് എത്ര തുക അനുവദിച്ചെന്ന് വ്യക്തമാക്കാമോ എന്ന് എ.എ. റഹീം എം.പി. ചോദ്യമുന്നയിച്ചപ്പോഴാണ് മന്ത്രി കുടുംബശ്രീയെ പരാമര്‍ശിച്ചത്. യു.പി.എ. സര്‍ക്കാരിന്റെ 10 വര്‍ഷത്തില്‍ കേരളത്തിന് 8500 കോടിയാണ് നല്‍കിയതെന്നും മോദി സര്‍ക്കാരിന്റെ 10 വര്‍ഷത്തില്‍ അത് 64,000 കോടിയാണെന്നും മന്ത്രി പറഞ്ഞു.

നരേന്ദ്രമോദിയുടെ താത്‌പര്യത്തില്‍ വനിതകളെ ലക്ഷാധിപതികളാക്കുന്ന ‘ലാഖ്പതി ദീദി’ പദ്ധതി തുടങ്ങി. 36 ലക്ഷം വനിതകള്‍ ഇതുവരെ ലക്ഷാധിപതികളായപ്പോള്‍ കേരളത്തിന്റെ വിഹിതം 1.8 ശതമാനം മാത്രമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശില്‍നിന്നുള്ള ബി.ജെ.പി. എം.പി. സുധാംശു ത്രിവേദിയാണ് കേരളത്തിന്റെ വിഹിതവുമായി ബന്ധപ്പെട്ട ചോദ്യം ആദ്യം ഉന്നയിച്ചത്. കേരളത്തില്‍ മയക്കുമരുന്നുപയോഗം കൂടുകയാണെന്നും ഇത് കുറയ്ക്കാന്‍ എത്ര തുക കേന്ദ്രം നല്‍കിയിട്ടുണ്ടെന്നും എം.പി. ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *