Your Image Description Your Image Description
Your Image Alt Text

തിരുപ്പതി ദർശനത്തിന് പാസ് വാഗ്ദാനംചെയ്ത് സുഹൃത്തിൽനിന്ന് പണംതട്ടിയതായി ആരോപിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എം.എസ്. ധോനിയുടെ മാനേജർ സ്വാമിനാഥൻ ശങ്കർ ബെംഗളൂരു എച്ച്.എസ്.ആർ. ലേഔട്ട് പോലീസിൽ പരാതി നൽകി. കേന്ദ്രധനമന്ത്രി നിർമലാ സീതാരാമന്റെ പി.എ. എന്ന് പരിചയപ്പെടുത്തിയ എസ്.എസ്. നകുൽ എന്നയാളാണ് തട്ടിപ്പിന് സാഹചര്യമൊരുക്കിയതെന്ന് പരാതിയിൽ പറയുന്നു. നകുൽ പരിചയപ്പെടത്തിയ സന്ദീപ് തന്റെ സുഹൃത്ത് വിനീത് ചന്ദ്രശേഖറിൽനിന്ന് 6.3 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് സ്വാമിനാഥൻ ശങ്കറിന്റെ പരാതി

ബെംഗളൂരുവിലെ ഒരു ജഡ്ജിയുടെ മകനായ സന്ദീപിന് ധോനിയെ കാണണമെന്ന് അറിയിച്ചിരുന്നതായി പരാതിയിൽ പറയുന്നു.തുടർന്ന് കഴിഞ്ഞ നവംബറിൽ കൊൽക്കത്തയിലെ ഹോട്ടലിൽ വെച്ച് ധോനിയും സന്ദീപും കൂടിക്കാഴ്ച നടത്തി. പിന്നീട് തിരുപ്പതി ദർശനത്തിന് പാസ് ലഭ്യമാക്കാമെന്ന് സന്ദീപ് ശങ്കറിനോട് പറഞ്ഞു. ദർശനത്തിന് 12 പാസുകൾ ലഭ്യമായിട്ടുണ്ടെന്ന് പറഞ്ഞ് ഡിസംബർ 20-നും സന്ദീപ് വിളിച്ചു. എന്നാൽ, വിദേശത്തായിരുന്നതിനാൽ ബെംഗളൂരുവിലുള്ള സുഹൃത്ത് വിനീത് ചന്ദ്രശേഖറിന്റെ കൈവശം പാസ് കൊടുക്കാൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *