Your Image Description Your Image Description
Your Image Alt Text

സംസ്ഥാന ബജറ്റ്തിങ്കളാഴ്‌ച നിയമസഭയില്‍ അവതരിപ്പിക്കാനിരിക്കെ ഒരു കാര്യം വ്യക്തമായി പറയാം. കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം കാരണം നട്ടം തിരിയുന്ന കേരളത്തിൽ അവതരിപ്പിക്കുന്ന ബജറ്റിൽ കൂടുതൽ ആനുകൂല്യങ്ങളൊന്നും ഇത്തവണ പ്രതീക്ഷിക്കണ്ട. ഇനിയും അധിക നികുതി ഭാരം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുകയുമില്ല. നിലവിലെ ക്ഷേമ ആനുകൂല്യങ്ങൾ കുടിശ്ശികയില്ലാതെ കൊടുക്കാനുള്ള പോംവഴിയാകും ബജറ്റ് തേടുക.കേന്ദ്രം തിരഞ്ഞുള്ളത് പിടിച്ചു വച്ചാൽ കേരളത്തിന്റെ വികസനത്തിനുള്ളത് സ്വകാര്യ നിക്ഷേപമടക്കം മാര്ഗങ്ങളിലൂടെ കണ്ടെത്തുകയാകും പോംവഴി

വരുമാന പരിധികൂടി കണക്കിലെടുത്ത് സര്‍ക്കാര്‍ സേവനങ്ങളില്‍ പരിഷ്കരണങ്ങള്‍ വന്നേക്കാം. കിഫ്ബി പോലുള്ള ധനസമാഹരണ മാര്‍ഗ്ഗങ്ങള്‍ നേരിടുന്ന പ്രതിസന്ധിക്ക് ബദലായി സ്വകാര്യ മേഖലയില്‍ നിന്നുള്ള നിക്ഷേപം സമാഹരിക്കുന്നതിലാകും ധനമന്ത്രിയുടെ ഊന്നല്‍. കേന്ദ്രം ഒന്നും തരുന്നില്ല എന്ന് പറഞ്ഞു കരഞ്ഞുകൊണ്ടിരിക്കാൻ കേരളം തയാറല്ല എന്ന് വ്യക്തമായ സൂചനയാകും ബേജാറ് നൽകുക. പ്രതിസന്ധി മറികടക്കാനുള്ള വഴി തേടുന്നത് കൂടിയാകും ഇത്തവണത്തെ ബജറ്റെന്ന് ചുരുക്കം തന്റെ പക്കല്‍ മാന്ത്രിക വടിയില്ലെന്ന് മന്ത്രി കെഎൻ ബാലഗോപാല്‍ വ്യക്തമാക്കിക്കഴിഞ്ഞു . ക്ഷേമ പെൻഷൻ അടക്കം പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന സേവനങ്ങള്‍ക്ക് പണം വകയിരുത്തിയും, പ്രതിസന്ധികാലത്ത് അധിക വിഭവ സമാഹരണത്തിനുള്ള പ്രഖ്യാപനങ്ങളുമാണ് ബജറ്റില്‍ പ്രതീക്ഷിക്കുന്നത്.

സാമ്ബത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്ര കൈവിട്ടാലുള്ള ഏക പോംവഴിയായ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ബജറ്റില്‍ നടപടികളുണ്ടാകും. എന്തായാലും കേന്ദ്ര ബജറ്റുണ്ടാക്കിയ കളങ്കം പോലെ ഇടതു മുന്നണിയുടെ തിരെഞ്ഞെടുപ്പ് പ്രചാരണവാദിയാകില്ല ബജറ്റ അവതരണം. അദിനാണല്ലോ പ്രതിപക്ഷത്തെ കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്നതും
മദ്യത്തിനടക്കം നികുതി നിരക്കുകള്‍ വലിയ രീതിയില്‍ കൂടാനിടയില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ ജനകീയ പ്രഖ്യാപനങ്ങള്‍ എന്തൊക്കെയുണ്ടാകുമെന്ന് അറിയാനാണ് ആകാംക്ഷ.ക്ഷേമപെൻഷൻ കൂട്ടാനുള്ള സാധ്യത തീരെ കുറവാണ്. മാസം 900 കോടി വച്ച്‌ കണക്ക് കൂട്ടിയാലും ആറ് മാസത്തെ ക്ഷേമപെൻഷൻ കുടിശിക തീര്‍ക്കാൻ മാത്രം വേണം 5400 കോടി രൂപ.

കേന്ദ്രസർക്കാരിന്റെ അവഗണനയ്‌ക്കിടയിലും കേരളം കൈവരിച്ച നേട്ടങ്ങൾ സംരക്ഷിക്കുന്നതിനും സംസ്ഥാനത്തെ കൂടുതൽ മുന്നോട്ടുകൊണ്ടുപോകുന്നതിനുമുള്ള ഇടപെടൽ തിങ്കളാഴ്‌ച അവതരിപ്പിക്കുന്ന ബജറ്റിലുണ്ടാകുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ. പറയുന്നു പരിമിതികൾ തരണം ചെയ്‌ത്‌ സംസ്ഥാനത്തെ മുന്നോട്ടു നയിക്കുകയാണ്‌ ലക്ഷ്യം. ജനങ്ങൾക്ക്‌ അമിത ബാധ്യത അടിച്ചേൽപ്പിക്കില്ല. സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കാനുള്ള നടപടി സ്വീകരിക്കും.

നികുതികളും സെസ്സും അടക്കം വരുമാന വര്‍ദ്ധനക്ക് സര്‍ക്കാരിന് മുന്നില്‍ മാര്‍ഗങ്ങള്‍ കുറവാണെന്ന് സമ്മതിക്കുന്ന ധനമന്ത്രി സാധാരണക്കാരന് അധിക ബാധ്യതയാകുന്ന നിര്‍ദ്ദേശങ്ങള്‍ അധികമുണ്ടാകില്ലെന്നും സൂചിപ്പിക്കുന്നു.ക്ഷേമ പെൻഷൻ മുതല്‍ സപ്ലൈകോയും നെല്ല് സംഭവണവും വരെ ജനങ്ങളെ നേരിട്ട് സ്വാധീനിക്കുന്ന സേവന മേഖലകളില്‍ തടസമില്ലാത്ത ഇടപെടുകള്‍ക്ക് സംവിധാനമുണ്ടാകും. വൻകിട പദ്ധതികള്‍ക്കും സര്‍ക്കാര്‍ മിഷനുകള്‍ക്കും പണം കണ്ടെത്തും വിധം നിര്‍ദ്ദേശങ്ങള്‍ക്കുമുണ്ടാകും മുൻഗണന.

.
കേരളം സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിൽ അല്ലെങ്കിലും സർക്കാർ ആത്മവിശ്വാസത്തോടെയാണ്‌ മുന്നോട്ടുപോകുന്നത്‌. എല്ലാ വിഭാഗത്തിനും ഇഷ്‌ടപ്പെട്ട ബജറ്റായിരിക്കും അവതരിപ്പിക്കുന്നതെന്ന പ്രതീക്ഷയിലാണ് ഭരണപക്ഷവും, കാരണം ബജറ്റ് ധനമന്ത്രിയുടെ പക്കൽ സംരക്ഷിതമാണ്.

Leave a Reply

Your email address will not be published. Required fields are marked *