Your Image Description Your Image Description
Your Image Alt Text

അൽഷിമേഴ്‌സ് ബാധിതയായ 82 കാരിയെ ഇസ്രായേൽ ​സേന ഗസ്സയിൽനിന്ന് പിടികൂടി ജയിലിലടച്ചു. ഇസ്രായേൽ ഷെല്ലാക്രമണത്തെത്തുടർന്ന് വീട്ടിൽനിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ഫഹ്മിയ ഖാലിദിയെയാണ് തടവിലാക്കിയത്. വീൽചെയറിലാണ് ഇവർ ജീവിതം തള്ളിനീക്കുന്നത്.

ഗസ്സയിലെ സ്കൂളിൽ അഭയാർഥിയായി കഴിയവേ ഡിസംബർ ആദ്യവാരമാണ് പിടിച്ചു​കൊണ്ടുപോയതെന്ന് ഇസ്രായേലി മാധ്യമമായ ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തു. നിയമവിരുദ്ധ പോരാളിയായി മുദ്രചാർത്തിയാണ് അറസ്റ്റ്. മനുഷ്യാവകാശ രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയാണ് വൃദ്ധയുടെ തടവുസംബന്ധിച്ച് വിവരം പുറത്തുവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *