Your Image Description Your Image Description
Your Image Alt Text

ഇംഗ്ലണ്ടുകാരാണ് ബജറ്റ് എന്ന വാക്ക് നമുക്ക് സമ്മാനിച്ചത്. ലെഥർ ബ്രീഫ്കേസ് എന്നർത്ഥം വരുന്ന ‘ബാഗറ്റ്’ എന്ന ഫ്രഞ്ച് പദത്തിൽ നിന്നാണ് ‘ബജറ്റ്’ എന്ന വാക്ക് ഉണ്ടായത്. ബജറ്റ് അവതരണത്തിന് ചെറിയ ബ്രീഫ്കേസുമായാണ് ധനമന്ത്രിമാർ എത്താറുള്ളത്. കേരള ബജറ്റിന്റെ ചരിത്രം ഇങ്ങനെയാണ്.

1865-ൽ ആയില്യം തിരുനാൾ മഹാരാജാവാണ് സെക്രട്ടറിയേറ്റ് കെട്ടിടത്തിന് തറക്കല്ലിടുന്നത്. നിയമസഭാ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായാണ് സെക്രട്ടറിയേറ്റ് എന്ന ആശയം തന്നെ ഉണ്ടായത്. സെക്രട്ടറിയേറ്റ് കെട്ടിടത്തിന്റെ പണികൾ പൂർത്തിയാക്കി 1869 ആഗസ്റ്റ് മാസം 23 –ന് സെക്രട്ടേറിയറ്റ് ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു.

ഹജൂർ കച്ചേരി, പുത്തൻകച്ചേരി എന്നീ പേരുകളിലാണ് ആദ്യകാലങ്ങളിൽ സെക്രട്ടറിയേറ്റ് അറിയപ്പെട്ടിരുന്നത്.
പിന്നീട് 1949 ആഗസ്റ്റ് 25-ലെ T3- 5412/49/CS എന്ന സർക്കുലർ പ്രകാരം സെക്രട്ടറിയേറ്റ് ഗവൺമെന്റ് സെക്രട്ടേറിയറ്റ് എന്നറിയപ്പെട്ടു തുടങ്ങി. അങ്ങനെ ധനകാര്യവകുപ്പ് രൂപം കൊണ്ടു. ഭരണ നവീകരണ വികസന പദ്ധതികളുടെ ഭാഗമായി 1871 -ൽ കേണൽ മൺട്രോയുടെയും റാണി ലക്ഷ്മീഭായി തമ്പുരാട്ടിയുടേയും ഉത്തരവുകൾ പ്രകാരം രൂപീകരിച്ച വകുപ്പുകളിൽ ഒന്നായിരുന്നു ധനകാര്യ വകുപ്പ്. സംസ്ഥാന ഭരണ സംവിധാനത്തിലെ മുഖ്യപങ്കു വഹിക്കുന്ന വകുപ്പാണിത്. ധനകാര്യ വകുപ്പിന്റെ അവലോകനമാണ് ബജറ്റ് പ്രസംഗം.

1957 ജൂണ്‍ ഏഴിനാണ് ഐക്യകേരളത്തിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്. അന്നത്തെ ധനമന്ത്രിയായിരുന്ന സി. അച്യുതമേനോന്‍ ആണ് ആദ്യ ബജറ്റ് അവതരിപ്പിച്ചത്. ഒന്നാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിലായിരുന്നു അന്നത്തെ ബജറ്റ് അവതരണം നടന്നത്. ഇ.എം.എസ് ആയിരുന്നു മുഖ്യമന്ത്രി. അന്നത്തെ ബജറ്റിൽ പങ്കെടുത്ത ആരും ഇന്ന് ജീവിച്ചിരിപ്പില്ല. പി.ടി ചാക്കോ ആയിരുന്നു അന്നത്തെ പ്രതിപക്ഷനേതാവ്. ശങ്കരനാരായണന്‍ തമ്പിയാണ് ആദ്യത്തെ  നിയമസഭാ സ്പീക്കർ. ഐക്യ കേരളത്തിന്റെ ബജറ്റ് അവതരിപ്പിച്ചിട്ട് 66 വർഷം പിന്നിടുന്നു. .

“കേരള സംസ്ഥാനത്തിലെ പ്രഥമ ബജറ്റ്‌ അവതരിപ്പിക്കുന്നതിനുള്ള അസുലഭമായ ഭാഗ്യം കൈവന്നതിൽ ഞാൻ അംഗമായിട്ടുള്ള ഗവൺമെന്റിനും എനിക്കുമുള്ള ചാരിതാർത്ഥ്യം രേഖപ്പെടുത്തിക്കൊള്ളട്ടെ. അത്‌ ചെയ്യുമ്പോൾ ഈ സംസ്ഥാനത്തെ നേരിടുന്ന പ്രശ്നങ്ങളുടെ വൈപുല്യവും നമ്മുടെ ഇന്നത്തെ കഴിവുകളുടെ പരിമിതിയും ഞാൻ ഓർക്കായ്കയല്ല. എന്നിരുന്നാലും കേരളീയ ജനതയുടെ നീണ്ടകാലത്തെ യത്നങ്ങളുടെയും സമരങ്ങളുടെയും ഫലമായി ലഭിച്ച സംസ്ഥാനത്തെ കെട്ടിപ്പടുക്കുകയെന്ന മഹത്തായ കടമയിൽ ഈ സഭയ്ക്കകത്തും പുറത്തുമുള്ള എല്ലാ കക്ഷികളുടെയും ആളുകളുടെയും നിർലോഭമായ സഹകരണം ഉണ്ടാകുമെന്ന ഉറപ്പ്‌ എനിക്ക്‌ ആത്മവിശ്വാസം നൽകുന്നു.” – ആദ്യത്തെ ബജറ്റ് അവതരിപ്പിച്ച വേളയിൽ അച്യുതമേനോന്റെ പ്രസംഗത്തിന്റെ തുടക്കം ഇങ്ങനെയായിരുന്നു.

“കക്ഷി ഏതായാലും അഭിപ്രായവ്യത്യാസം എന്തുതന്നെയായാലും നാമെല്ലാം നമ്മുടെ പ്രിയപ്പെട്ട രാജ്യത്തിന്റെ പുനർനിർമാണമാകുന്ന മഹത്തായ സംരംഭത്തിൽ ഭാഗഭാക്കുകളാണെന്ന സത്യം അവശേഷിക്കുന്നു. ഈ ബജറ്റ്‌ ചർച്ചയും അതിലേയ്ക്കുള്ള കനത്ത സംഭാവനയായിത്തീരട്ടെ എന്നു പ്രാർഥിച്ചുകൊണ്ട്‌ ഞാൻ ഉപസംഹരിക്കുന്നു.” – എന്ന് പറഞ്ഞാണ് അച്യുതമേനോൻ ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്.

എന്നാൽ, ചരിത്രത്തിലാദ്യമായി ഇടതുപക്ഷ സർക്കാർ രണ്ടാം തവണ അധികാരത്തിലേറി. രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ 4 -ാം ബജറ്റാണ് ഇനി അവതരിപ്പിക്കാനിരിക്കുന്നത്. കേരള ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ബജറ്റ് അവവതരണത്തെയും വളരെ പ്രതീക്ഷയോടെയാണ് കേരളക്കര ഉറ്റു നോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *