Your Image Description Your Image Description
Your Image Alt Text

അതിർത്തി കടന്നുള്ള ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താനെതിരെ വീണ്ടും തുറന്നടിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം അതിർത്തി കടന്നുള്ള ഭീകരത ഇന്ത്യയിൽ നടക്കുന്നുണ്ട്. മുംബൈയിൽ ലഷ്‌കർ-ഇ-ത്വയ്ബ നടത്തിയ ഭീകരാക്രമണം രാജ്യം നേരിടുന്ന ഭീകരതയുടെ ഒരു ഉദാഹരണമായിരുന്നുവെന്നും എസ് ജയശങ്കർ പറഞ്ഞു. രാജ്യത്ത് ആരെങ്കിലും ഭീകരവാദം പരിശീലിക്കുന്നുണ്ടെങ്കിൽ അതിനെ ചെറുക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർ​ഗങ്ങളിലൊന്ന് അതിനെതിരെ പ്രതികരിക്കുക എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘നമ്മുടെ സ്വാതന്ത്ര്യത്തിന്റെ നിമിഷം മുതൽ പാകിസ്താന്റെ ഭാ​ഗത്തു നിന്നുള്ള തീവ്രവാദം ആരംഭിച്ചു. അതിൽ നിന്നെല്ലാം ഇന്ന് ഒരുപാട് മാറ്റങ്ങളുണ്ടായിട്ടുണ്ട്. മുംബൈ ഭീകരാക്രമണം നമ്മുടെ രാജ്യത്ത് അതിർത്തി കടന്ന് നടത്തിയ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഒരു പ്രധാന ഉദാഹരണമാണ്. ഇന്ന് നമ്മൾ ആദ്യം ചെയ്യേണ്ടത് അതിനെ പ്രതിരോധിക്കുക എന്നതാണ്. ആരെങ്കിലും അതിർത്തി കടന്നുള്ള തീവ്രവാദം നടത്തുകയാണെങ്കിൽ നമ്മൾ അതിനെതിരെ ശക്തമായി പ്രതികരിക്കണം’-അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *