Your Image Description Your Image Description
Your Image Alt Text

സൗദിയിൽ ഏറ്റവും കൂടുതൽ ജീവനക്കാർ ജോലിയെടുക്കുന്ന കമ്പനികളുടെ പട്ടിക പുറത്ത് വിട്ടു. സൗദി ദേശീയ എണ്ണകമ്പനിയായ സൗദി അരാംകോയാണ് ജീവനക്കാരുടെ എണ്ണത്തിൽ ഏറ്റവും മുന്നിലുള്ളത്. പാലുൽപാദന കമ്പനിയായ അൽമറാഇയാണ് രണ്ടാം സ്ഥാനത്ത്.

രാജ്യത്തെ ഏറ്റവും കൂടുതൽ ജീവനക്കാരുള്ള സ്ഥാപനം ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയാണെന്ന് ഏറ്റവും പുതിയ റിപ്പോർട്ട് പറയുന്നു. 67947 പേരാണ് അരാംകോക്ക് കീഴിൽ ജോലിയെടുക്കുന്നത്. ക്ഷീര കമ്പനിയായ അൽമറാഇയാണ് രണ്ടാം സ്ഥാനത്തുള്ളത്. 42000 ജീവനക്കാരാണ് ഇവിടെ സേവനമനുഷ്ടിക്കുന്നത്. സ്വദേശികളും വിദേശികളുമുൾപ്പെടുന്നതാണ് ജീവനക്കാരുടെ എണ്ണം.

മൂന്നാം സ്ഥാനത്തുള്ള സൗദി ഇലക്ട്രിസിറ്റി കമ്പനിയൽ 33437ഉം, നാലാം സ്ഥാനത്തുള്ള സൗദി അറേബ്യൻ ബേസിക് ഇൻഡസ്ട്രീസ് കോർപ്പറേഷൻ അഥവ സാബിക്കിൽ 31000 ജീവനക്കാരും സേവനമനുഷ്ടിച്ചു വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *