Your Image Description Your Image Description
Your Image Alt Text

ന്യൂഡൽഹി: കോൺഗ്രസ് ദേശീയധ്യക്ഷൻ മല്ലികാർജുൻ‌ ഖാർഗെയെ വിശാല പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ ചെയർമാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു.

ഇന്നുചേർന്ന വെർച്വൽ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി യോഗത്തിൽ നിന്നു വിട്ടുനിന്നു.

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും ഈ സ്ഥാനത്തിലേക്ക് സാധ്യത കല്പിച്ചിരുന്നു. എന്നാൽ കോൺഗ്രസിൽ നിന്ന് ആരെങ്കിലും ചുമതലയേൽക്കണമെന്ന് ഇന്നത്തെ യോഗത്തിൽ നിതീഷ് തന്നെ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അതേസമയം, കൺവീനർ സ്ഥാനം ഏറ്റെടുക്കാൻ നിതീഷ് വിസമ്മതിച്ചു.

നിതീഷ് കുമാറിനെ കൺവീനറാക്കുന്നതിൽ മമത നേരത്തെ വിയോജിപ്പ് അറിയിച്ചിരുന്നു. ആംആദ്മി പാർട്ടിക്കും ഇതേ നിലപാടാണുള്ളത്. ഈ പശ്ചാത്തലത്തിലാണ് കൺവീനർ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന നിലപാട് നിതീഷ് മുന്നോട്ടുവച്ചത്. അതേസമയം, അദ്ദേഹത്തെ കൺവീനറാക്കണമെന്ന് ജെഡി-യു നേതാക്കൾ പ്രതികരണം നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *