Your Image Description Your Image Description

തിരുവനന്തപുരം: കേരളത്തിലെ ക്യാപസുകളിൽ രാഷ്ട്രീയം വളരെ കൂടുതലാണെന്നും ഇത് മാറിയാല്‍ മാത്രമേ അടുത്ത തലമുറയ്ക്ക് പ്രയോജനം ഉണ്ടാകുവെന്നും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പറഞ്ഞു. കേരള സര്‍വകലാശാല സെനറ്റ് യോഗത്തിലായിരുന്നു ഗവര്‍ണറുടെ പ്രതികരണം.

‘സംസ്ഥാനത്തെ സര്‍വകലാശാലകളിലും കോളേജുകളിലും രാഷ്ട്രീയം വളരെ കൂടുതലാണ്. എല്ലാ കാര്യങ്ങളും രാഷ്ട്രീയത്തിന്റെ കണ്ണില്‍ കൂടിയാണ് കാണുന്നത്. ഇതു മാറിയാല്‍ മാത്രമേ അടുത്ത തലമുറയ്ക്ക് പ്രയോജനം ഉണ്ടാകൂ. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്നത്.’ ഗവര്‍ണര്‍ വ്യക്തമാക്കി.

ഗവർണർക്കെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ രംഗത്തെത്തിയിരുന്നു. ഞങ്ങൾക്ക് വേണ്ടത് ചാൻസലറെയാണ്, ഗാന്ധി ഘാതകനായ സവർക്കറെയല്ല എന്നെഴുതിയ ബാനർ കെട്ടിയായിരുന്നു പ്രതിഷേധം. തുടർന്ന് പൊലീസ് ബാനർ മാറ്റുകയും വിദ്യാർത്ഥികളെ നീക്കുകയും ചെയ്തു. ഇരുവരും തമ്മിൽ ചെറിയ ഉന്തും തള്ളുമുണ്ടായി. പിന്നീട് അംബേദ്കറുടെയും മഹാത്മാ ഗാന്ധിയുടെയും ചിത്രങ്ങൾ ഉയർത്തിപ്പിടിച്ച് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *