Your Image Description Your Image Description

ഡല്‍ഹി: ഇസ്രയേല്‍ വിടാന്‍ താല്‍പര്യമുള്ള വിദേശ പൗരന്മാര്‍ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും എല്ലാ സൗകര്യവും ഒരുക്കുമെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസിഡര്‍ റ്യൂവന്‍ അസര്‍. കരമാര്‍ഗവും, കടല്‍ വഴിയും സൗകര്യം ഒരുക്കും. ഇസ്രായേല്‍ ഗതാഗത മന്ത്രാലയം മുഖേന ഏകോപിപ്പിക്കുമെന്നും ഇന്ത്യക്കാരുടെ ഒഴിപ്പിക്കലില്‍ വിദേശകാര്യ മന്ത്രാലയവുമായി സമ്പര്‍ക്കത്തിലെന്നും അംബാസിഡര്‍ അറിയിച്ചു.

കൂടാതെ ഇറാന്‍ – ഇസ്രയേല്‍ യുദ്ധത്തില്‍ കടുത്ത ആശങ്കയെന്ന് ചൈന പ്രതികരിച്ചു. വിഷയത്തില്‍ ആദ്യമായാണ് ചൈനയുടെ പ്രതികരണം. ഏതൊരു രാജ്യത്തിന്റെയും സുരക്ഷയും, പരമാധികാരവും ഹനിക്കുന്ന നടപടികള്‍ ചൈന ശക്തമായി എതിര്‍ക്കുന്നുവെന്ന് ഷി ജിന്‍ പിംഗ് പറഞ്ഞു.

രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സൈനിക നടപടികളല്ല മാര്‍ഗമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മിഡില്‍ ഈസ്റ്റ് മേഖലയിലെ സംഘര്‍ഷം അന്താരാഷ്ട്ര പൊതു താല്പര്യങ്ങള്‍ക്ക് എതിരാണ്. മേഖലയിലെ സ്ഥിതി ഉടന്‍ ശാന്തമാക്കണം. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളില്‍ എല്ലാ കക്ഷികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ചൈന സന്നദ്ധമാണെന്നും ഷി ജിന്‍ പിംഗ് കസാഖ്സ്ഥാനില്‍ ഒരു യോഗത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *