Your Image Description Your Image Description

തിരുവനന്തപുരം: സിപിഐയിലെ ശബ്ദരേഖാ വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി പി പ്രസാദ്. പാര്‍ട്ടിക്കുളളില്‍ വിഭാഗീയ പ്രശ്നങ്ങളില്ലെന്നും പാര്‍ട്ടിക്ക് പുറത്തുനിന്നുളളവരാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതെന്നും പി പ്രസാദ് പറഞ്ഞു. മൂന്നുവര്‍ഷം മുന്‍പ് ഉണ്ടായ സംഭവങ്ങള്‍ വാര്‍ത്തയാക്കുന്നതിനു പിന്നില്‍ പ്രത്യേക ലക്ഷ്യമാണെന്നും ആ ലക്ഷ്യം പാര്‍ട്ടിയെ നന്നാക്കാനല്ല, പാര്‍ട്ടിയെ തകര്‍ക്കാനാണെന്നും പി പ്രസാദ് പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ സംസാരിക്കുന്ന പാര്‍ട്ടിയിലെ രണ്ട് പ്രമുഖ നേതാക്കളുടെ ശബ്ദരേഖ പുറത്തുവന്നത്. പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമലാ സദാനന്ദനും സംസ്ഥാന കൗണ്‍സില്‍ അംഗവും എറണാകുളം ജില്ലാ സെക്രട്ടറിയുമായ കെ എം ദിനകരനും നടത്തിയ വിമര്‍ശനങ്ങളുടെ ശബ്ദരേഖയായിരുന്നു ഇത്. സിപിഐ മണ്ഡലം സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി ജില്ലാ സമ്മേളനങ്ങളിലേക്ക് കടക്കുന്നതിനിടെ ഉടലെടുത്ത വിവാദം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു.

എന്നാല്‍ വിമര്‍ശനങ്ങള്‍ പാര്‍ട്ടിയോടുളള എതിര്‍പ്പാണെന്ന് കരുതുന്നില്ലെന്നും അങ്ങോട്ടുമിങ്ങോട്ടും പറയുകയും കേള്‍ക്കുകയും വേണമെന്നുമാണ് ബിനോയ് വിശ്വം പറഞ്ഞത്. സിപിഐയുടെ ചട്ടക്കൂട് പൊളളയല്ല, പൂര്‍ണവുമല്ല, സംസ്ഥാന സമ്മേളനം ഉള്‍പ്പെടെ പൂര്‍ണതയ്ക്കായുളള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *