Your Image Description Your Image Description
Your Image Alt Text

അയോധ്യ രാമക്ഷേത്ര ദര്‍ശനത്തിനെത്തുന്ന തീർഥാടകര്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ ബി.ജെ.പി. രംഗത്ത്. സംസ്ഥാനഘടകങ്ങളുടെ സഹായത്തോടെ തീർഥാടകരുടെ വിവരങ്ങള്‍ ശേഖരിച്ച് വേണ്ടക്രമീകരണങ്ങള്‍ ചെയ്തുനല്‍കാനാണ് പദ്ധതി. അയോധ്യയില്‍ കഴിഞ്ഞദിവസം ചേര്‍ന്ന ബി.ജെ.പി. ഉന്നതതല നേതൃയോഗത്തില്‍ ഇതിനുള്ള തീരുമാനമെടുത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പുകൂടി ലക്ഷ്യമിട്ടാണ് നീക്കം.

ജനുവരി 22-ന് പ്രതിഷ്ഠകഴിഞ്ഞാല്‍ രണ്ടുമാസത്തേക്ക് തീർഥാടക സേവനം നടത്താനാണ് ബി.ജെ.പി. തീരുമാനം. ഉത്തര്‍പ്രദേശ് ഘടകമാവും അയോധ്യയില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തുക. നേതാക്കളും പ്രവര്‍ത്തകരും ഇതിനായി രംഗത്തിറങ്ങും.

സംസ്ഥാനതലത്തില്‍ ക്ഷേത്രദര്‍ശനത്തിനായി ബി.ജെ.പി. ഭക്തരെ ക്ഷണിക്കുന്നുണ്ട്. താത്‌പര്യമുള്ളവരെ ദര്‍ശനത്തിനെത്തിക്കും. വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ ഇവരുടെ സാന്നിധ്യമുണ്ടാകും. തീർഥാടകര്‍ക്ക് താമസ, ഭക്ഷണ സൗകര്യങ്ങള്‍ ക്രമീകരിക്കുന്നതിനൊപ്പം ദര്‍ശനത്തിനും സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *