Your Image Description Your Image Description
Your Image Alt Text

ഹവേരി ജില്ലയിലെ ഹംഗലിൽ സദാചാര ആക്രമണം നേരിട്ട യുവതി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് വെളിപ്പെടുത്തൽ. വ്യാഴാഴ്ച സാമൂഹികമാധ്യമത്തിലൂടെയാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്. ആറംഗസംഘം കാറിൽ കയറ്റി കൊണ്ടുപോയെന്നും പിന്നീട് സമീപത്തെ കാട്ടിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നും യുവതി പറഞ്ഞു. യുവതിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ വീണ്ടും മൊഴിയെടുക്കുമെന്ന് ഹവേരി എസ്.പി. അൻഷുകുമാർ ശ്രീവാസ്തവ പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് യുവതിക്കും ഇവർക്കൊപ്പമുണ്ടായിരുന്ന യുവാവിനുമെതിരേ ഹോട്ടലിൽ സദാചാര ആക്രമണമുണ്ടായത്. ബുധനാഴ്ചയോടെ ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. തുടർന്ന് ഹംഗൽ പോലീസ് സദാചാര ആക്രമണം നടത്തിയവരുടെപേരിൽ തട്ടിക്കൊണ്ടുപോകൽ, സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾചുമത്തി കേസെടുത്തിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട മൂന്നുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്. അലൂർ സ്വദേശികളായ അഫ്താബ് മക്കാബുൽ അഹമ്മദ് (24), മുഹമ്മദ് ഇസാഖ് മണ്ഡക്കി (23), സമിയുള്ള ലാലനവർ (23) എന്നിവരാണ് അറസ്റ്റിലായത്.

Leave a Reply

Your email address will not be published. Required fields are marked *