Your Image Description Your Image Description

രാനിരിക്കുന്ന ഹ്യുണ്ടായി എസ്‌യുവികളിൽ ഒന്നാണ് ആഗോളതലത്തിൽ ജനപ്രിയമായ ബയോൺ കോംപാക്റ്റ് ക്രോസ്ഓവർ. 2026 മധ്യത്തിൽ മാരുതി ഫ്രോങ്ക്‌സിന്റെ എതിരാളിയായി ഈ കാർ ഇന്ത്യയിൽ എത്തും. ആഗോള വിപണികളിൽ, ഫോർഡ് ഇക്കോസ്‌പോർട്ടിനും ഫോക്‌സ്‌വാഗൺ ടി-ക്രോസിനും എതിരായി സ്ഥാനം പിടിച്ചിരിക്കുന്ന ബ്രാൻഡിന്റെ ഏറ്റവും ചെറിയ എസ്‌യുവിയാണ് ഹ്യുണ്ടായി ബയോൺ. ബ്രാൻഡിന്റെ പുതിയ പ്രാദേശികമായി വികസിപ്പിച്ച 1.2L TGDi പെട്രോൾ എഞ്ചിൻ അവതരിപ്പിക്കുന്ന ആദ്യത്തെ ഹ്യുണ്ടായി വാഹനമായിരിക്കും ബയോൺ.

ഈ പുതിയ എഞ്ചിന്റെ കൃത്യമായ പവർ, ടോർക്ക് ഔട്ട്‌പുട്ടുകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, വെന്യുവിന്റെ 120bhp/172Nm 1.0L പെട്രോൾ എഞ്ചിനേക്കാൾ മികച്ച ടോർക്കും ഡ്രൈവബിലിറ്റിയും നൽകുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ക്രെറ്റയുടെ 160bhp/253Nm, 1.5L ടർബോ പെട്രോൾ എഞ്ചിനേക്കാൾ ഒതുക്കമുള്ളതും ഇന്ധനക്ഷമതയുള്ളതും ആയിരിക്കും. ഈ പുതിയ ഹ്യുണ്ടായി കോംപാക്റ്റ് എസ്‌യുവി ഒരു പ്രീമിയം ഉൽപ്പന്നമായിരിക്കും. കൂടാതെ നിരവധി നൂതന ഫീച്ചറുകളും ഇതിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

സവിശേഷതകളുടെ കാര്യത്തിൽ, വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും ഉള്ള വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പൂർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, വയർലെസ് ചാർജിംഗ് പാഡ്, പവർഡ് ഡ്രൈവർ സീറ്റ്, സൺറൂഫ്, സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങി നിരവധി സവിശേഷതകൾ വെന്യുവുമായി പങ്കിടുമെന്ന് പ്രതീക്ഷിക്കാം. ഹ്യുണ്ടായിയുടെ പുതിയ 1.2 ലിറ്റർ ടർബോചാർജ്‍ഡ് പെട്രോൾ എഞ്ചിൻ ഭാവിയിലെ ഹൈബ്രിഡ്, കോംപാക്റ്റ് മോഡലുകൾക്കും 15 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ വിലയുള്ള ചില തിരഞ്ഞെടുത്ത മോഡലുകൾക്കും കരുത്ത് പകരും. ‌‌‌

വരാനിരിക്കുന്ന കഫെ 3, BS7 എമിഷൻ, കാര്യക്ഷമത മാനദണ്ഡങ്ങൾ ഇത് പാലിക്കും. സ്വിഫ്റ്റ് ഹാച്ച്ബാക്കിൽ ഉപയോഗിക്കുന്ന മാരുതി സുസുക്കിയുടെ 1.2 ലിറ്റർ, 3-സിലിണ്ടർ പെട്രോൾ എഞ്ചിനുമായി ഈ പുതിയ എഞ്ചിൻ മത്സരിക്കും. 2026 ൽ ഫ്രോൺക്സിനൊപ്പം മാരുതിയുടെ Z-സീരീസ് എഞ്ചിനും ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി അരങ്ങേറും. ആഗോളതലത്തിൽ ബയോൺ 6-സ്പീഡ് മാനുവൽ, 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക്ക് എന്നിങ്ങനെ രണ്ട് ഗിയർബോക്സ് ഓപ്ഷനുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിൽ, കോംപാക്റ്റ് ക്രോസ്ഓവർ ഡിസിടി അല്ലെങ്കിൽ ഇ-സിവിടി ഉപയോഗിച്ച് ഈ കാർ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *