Your Image Description Your Image Description

അമരാവതി: ആന്ധ്രയിൽ തൊഴില്‍ സമയം കൂട്ടാനുള്ള സർക്കാർ നീക്കത്തിനെതിരെ തൊഴിലാളികൾ രംഗത്ത്. കുറഞ്ഞ ജോലി സമയം പത്തുമണിക്കൂറാക്കാനുള്ള തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ജൂലൈ ഒമ്പതിന് സമ്പൂര്‍ണ പണിമുടക്ക് ന‌ടത്തുമെന്ന് തൊഴിലാളികൾ മുന്നറിയിപ്പ് നൽകി.

നിലവിലെ തൊഴില്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തി കുറഞ്ഞ ജോലി സമയം 10 മണിക്കൂറാനാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നിക്ഷേപങ്ങൾ ആകർഷിക്കാനും ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിനും എന്നാണ് വിശദീകരണം. പരമാവധി ഒൻപത് മണിക്കൂർ വരെ ജോലിസമയം എന്ന നിയമമാണ് ചന്ദ്രബാബു നായിഡു സർക്കാർ 10 മണിക്കൂറാക്കി കൂട്ടുന്നത്.

അഞ്ച് മണിക്കൂർ ജോലി ചെയ്താൽ ഒരു മണിക്കൂർ വിശ്രമം എന്നത് ആറ് മണിക്കൂർ ജോലി ചെയ്താൽ ഒരു മണിക്കൂർ എന്ന് മാറ്റുമെന്ന് ആന്ധ്ര സർക്കാർ അറിയിച്ചു. ചട്ടം മാറ്റാനുള്ള നിർദേശത്തിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി.

Leave a Reply

Your email address will not be published. Required fields are marked *