Your Image Description Your Image Description

മലയാളികളുടെ മനസിൽ ‘ഉണ്ണിയേട്ടന്‍’ എന്ന ഓമനപ്പേരിൽ ഇടം നേടിയ ടാൻസാനിയൻ ഇൻഫ്ലുവെൻസർ ആണ് കിലി പോൾ. ലിപ്സിങ്ക് വിഡിയോകളിലൂടെ ലോകശ്രദ്ധ നേടിയ ടാൻസാനിയൻ താരം മലയാളം പാട്ടുകളിലൂടെ സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ്. കിലിയെ ഇന്ന് 10.4 മില്യൻ ആളുകൾ ഇൻസ്റ്റഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നുണ്ട്. നിരവധി മലയാളി ആരാധകരും താരത്തിനുണ്ട്. ഇക്കഴിഞ്ഞ ദിവസം താൻ അഭിനയിക്കുന്ന ഇന്നസെന്റ്’എന്ന മലയാള ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശന ചടങ്ങിൽ പങ്കെടുക്കാനായി താരം കൊച്ചിയിൽ എത്തിയിരുന്നു. കിലിയുടെ ജീവിതകഥ സിനിമയാവുകയാണിപ്പോൾ. “മാസായി വാറിയർ” എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്.

ഒരു ടാൻസാനിയൻ സിനിമാറ്റിക് യാത്ര എന്ന ടാഗ്‌ലൈനിൽ എത്തുന്ന പോസ്റ്റർ അണിയറക്കാർ പുറത്തിറക്കി. ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ കിലി പോൾ തന്നെയാണ് പ്രധാന വേഷത്തിൽ എത്തുന്നത്. കിളിയുടെ ജന്മസ്ഥലമായ ടാൻസാനിയയിൽ തന്നെയാണ് പ്രധാന ലൊക്കേഷനുകൾ. കിലി പോൾ ആദ്യമായി അഭിനയിച്ച മലയാള സിനിമയായ ഇന്നസെൻ്റ് എന്ന ചിത്രത്തിന് ശേഷം സതീഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലയാളത്തിന് പുറമെ മാസായി, ഇംഗ്ലീഷ്, സ്വാഹിലി, സിംഹള, ഫ്രഞ്ച്, പോളിഷ്, സ്പാനിഷ്, ടാഗലോഗ്, ജർമ്മൻ, അറബിക്, ഉസ്ബെക്കിസ്ഥാൻ, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, ബംഗാളി, ഉറുദു, ജാപ്പനീസ്, പഷ്തോ, സിന്ധി, ബലൂച്, പഞ്ചാബി തുടങ്ങി 25ലധികം ഭാഷകളിൽ ആണ് ചിത്രം ഒരുക്കുന്നത്.

മാറ്റിനി പ്രൈം പ്രൊഡക്ഷൻസ്, തീയേറ്റർ സ്റ്റോറീസ് എന്നീ ബാനറുകളിൽ പ്രിയദർശിനി പി.എം, നജുമുദീൻ എന്നിവർ ചേർന്നാണ് ഈ ബഹുഭാഷ ചിത്രം നിർമ്മിക്കുന്നത്. നിഖിൽ എസ് പ്രവീൺ ആണ് ഛായാഗ്രഹണം.പി.വി ഷാജികുമാർ ആണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്. കിലി പോളിന് പുറമെ മറ്റ് ടാൻസാനിയൻ താരങ്ങളും ചിലവ് ഇന്ത്യൻ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുമെന്ന് നിർമാതാക്കൾ അറിയിച്ചു. പബ്ലിസിറ്റി ഡിസൈന്: ടെൻ പോയിൻ്റ്സ്, പി. ആർ.ഓ: പി.ശിവപ്രസാദ്.

അതെ സമയം, തനിക്കേറ്റവും ഇഷ്ടപ്പെട്ട മലയാള നടി ശോഭനയാണെന്ന് കിലി പറഞ്ഞു. മോഹൻലാൽ, മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, ഫഹദ് ഫാസിൽ എന്നിവരെയും ഇഷ്ടമാണെന്നും കിലി വ്യക്തമാക്കി. ചടങ്ങിൽ ‘പുലിവാൽ കല്യാണം’ എന്ന ചിത്രത്തിലെ ‘ആരുപറഞ്ഞു, ആരു പറഞ്ഞു’എന്ന പാട്ട് പാടി അദ്ദേഹം പ്രേക്ഷകരുടെ കയ്യടി നേടി.

ഒടുവിലായി തന്റെ ഒരു ആഗ്രഹം കിലി പോൾ തുറന്നുപറയുകയും ചെയ്തു. നല്ലൊരു മലയാളി പെൺകുട്ടിയെ കണ്ടെത്തി വിവാഹം കഴിക്കണമെന്നും കേരളത്തിൽത്തന്നെ കൂടണമെന്നുമാണ് തന്റെ താത്പര്യമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. താരത്തിനൊപ്പം സെൽഫി പകർത്താനും ഫോട്ടോയെടുക്കാനും നിരവധി പേർ തടിച്ചുകൂടി. ആരെയും നിരാശപ്പെടുത്താതെ എല്ലാവർക്കുമൊപ്പം ചിത്രമെടുത്താണ് മലയാളികളുടെ പ്രിയപ്പെട്ട ‘ഉണ്ണിയേട്ടൻ’ മടങ്ങിയത്. നിരവധി ആളുകളാണ് ലുലു മാളിൽ നടന്ന സിനിമയുടെ ടൈറ്റിൽ പ്രകാശന ചടങ്ങിൽ പങ്കെടുക്കാനെത്തിയ കിളിയെ കാണാനായി എത്തിച്ചേർന്നത്. തന്നെ കാണാൻ എത്രയധികം ആളുകൾ എത്തിച്ചേരുമെന്നും പ്രതീക്ഷിച്ചിരുന്നില്ല ഇന്നും എല്ലാവര്ക്കും ഒരുപാട് നന്ദിയുണ്ടെന്നും അറിയിച്ച ശേഷമായിരുന്നു മലയാളികളുടെ ഉണ്ണിയേട്ടന്റെ, കിലി പോളിന്റെ മടക്കം.

Leave a Reply

Your email address will not be published. Required fields are marked *