Your Image Description Your Image Description

ഖത്തറിന്റെ പരിസ്ഥിതിയിലെ നുഴഞ്ഞുകയറ്റക്കാരായ മൈനകൾക്കെതിരെ നടപടികൾ കർശനമാക്കി പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം. പരിസ്ഥിതിക്ക് ആഘാതമായ കുടിയേറ്റ പക്ഷികളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഈ വർഷത്തിലെ ആദ്യ നാലു മാസങ്ങളിലായി പിടികൂടിയ മൈനകളുടെ എണ്ണം 5936 ആയി ഉയർന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൂടുകൾ സ്ഥാപിച്ചാണ് ഇവയെ പിടികൂടുന്നത്. മുൻ വർഷങ്ങളേക്കാൾ കൂടുതൽ ശാസ്ത്രീയവും ആസൂത്രിതവുമായ പദ്ധതികളിലൂടെയാണ് മൈന നിയന്ത്രണം അധികൃതർ നടപ്പാക്കുന്നത്.

കഴിഞ്ഞ വർഷം 16 ഇടങ്ങളിലായിരുന്നു പ്രത്യേക കൂടുകൾ തയാറാക്കി സ്ഥാപിച്ചതെങ്കിൽ ഇത്തവണ 33 സ്ഥലങ്ങളിൽ കൂടുകൾ വെച്ചാണ് മൈനകളെ കെണിയിലാക്കുന്നത്. മൈനകളുടെ കൂടുതൽ സാന്നിധ്യമുള്ള സ്ഥലങ്ങൾ കണ്ടെത്തിയാണ് ഇവിടങ്ങളിൽ കെണിയൊരുക്കി പിടികൂടുന്നത്. കഴിഞ്ഞ വർഷം 150ഓളം കൂടുകൾ സ്ഥാപിച്ചപ്പോൾ, ഈ ഏപ്രിൽ മാസത്തിൽ 33 സ്ഥലങ്ങളിലായി സ്ഥാപിച്ച കൂടുകളുടെ എണ്ണം 540 ആയി വർധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *