Your Image Description Your Image Description

കൊല്ലം : ഛർദിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്വകാര്യ ബാങ്ക് ജീവനക്കാരി മരിച്ചു. കാവനാട് മണിയത്തുമുക്ക് മുള്ളിക്കാട്ടിൽ ദീപ്തിപ്രഭ (45)യാണ് മരണപ്പെട്ടത്.

ബുധൻ വൈകിട്ട് 4.30നാണ് സംഭവം ഉണ്ടായത്. ഭക്ഷ്യവിഷബാധയാണെന്ന് സംശയിക്കുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം വാങ്ങിയ ചൂരമീൻ കറിവച്ചു കഴിച്ചതിനെതുടർന്ന് ഭർത്താവ് ശ്യാംകുമാറിനും മകൻ അർജുനും ഛർദിച്ചിരുന്നു.

ദീപ്തിപ്രഭ രാവിലെ ശക്തികുളങ്ങരയിലെ ബാങ്കിൽ ജോലിക്കുപോയി. വൈകിട്ട് വീട്ടിൽ എത്തിയ ദീപ്തി ഛർദിച്ചു കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ശ്യാംകുമാർ, അർജുൻ എന്നിവരെ പ്രാഥമിക ചികിത്സ നൽകി വിട്ടു. വിശദമായ പരിശോധനയ്ക്കു ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ ഭക്ഷണത്തിന്റെ സാംപിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.

Leave a Reply

Your email address will not be published. Required fields are marked *