Your Image Description Your Image Description

വെള്ളനാട്: തിരുവനന്തപുരത്ത് വെള്ളനാട് റോഡിന്റെ നവീകരണത്തിനായി കരാര്‍ നല്‍കിയ കമ്പനി നിലവിലുണ്ടായിരുന്ന ടാര്‍ കുത്തിയിളക്കിയ ശേഷം സ്ഥലംവിട്ടെന്ന് പരാതി. സംഭവവത്തിൽ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് കേസെടുത്ത് പൊതുമരാമത്ത് വകുപ്പിന് നോട്ടീസ് അയച്ചു.

വെള്ളനാട് കുളക്കോട്-അരുവിക്കര റോഡ് നവീകരിക്കാന്‍ 8.80 കോടിക്ക് കരാര്‍ നല്‍കിയ കമ്പനിയാണ് നിലവിലുള്ള ടാര്‍ കുത്തിയിളക്കിയ ശേഷം സ്ഥലംവിട്ടത്. ഒരു മാസത്തിനകം ടാര്‍ ചെയ്യാമെന്ന് വാഗ്ദാനം നല്‍കിയ ശേഷം കമ്പനി സ്ഥലം വിട്ടിട്ട് ഇപ്പോള്‍ നാലു മാസമായെന്ന് വാളിയറ സ്വദേശി ജെ. ശശി സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.

ഈ റോഡിന്റെ വശങ്ങളില്‍ താമസിക്കുന്ന ജനം ശ്വാസംമുട്ടല്‍, അലര്‍ജി, ത്വക്ക് രോഗങ്ങള്‍ എന്നിവ കാരണം പൊറുതിമുട്ടിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ എത്രയും വേഗം റോഡ് ടാര്‍ ചെയ്ത് തരാനുള്ള നടപടിയുണ്ടാകണം എന്നാണ് പരാതിയില്‍ നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

നിലവിലുള്ള ടാര്‍ കുത്തിയിളക്കി അര അടി താഴ്ചയില്‍ സിമന്റും കെമിക്കലും ചേര്‍ത്ത് നിരപ്പാക്കിയ അവസ്ഥയിലാണ് റോഡെന്ന് പരാതിയില്‍ പറയുന്നു. പരാതിയില്‍ കേസെടുത്ത മനുഷ്യാവകാശ കമ്മീഷന്‍, മേയ് 30-ന് മുമ്പ് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *