Your Image Description Your Image Description

ചൂട് രൂക്ഷമായതതോടെ ഒമാനില്‍ പുറം ജോലിക്കാര്‍ക്ക് ദുരിതം. രാവിലെ മുതല്‍ ചൂട് ആരംഭിക്കുകയാണ്. ഉച്ച സമയങ്ങളില്‍ കഠിന ചൂടില്‍ പോലും നിര്‍മാണ പ്രവൃത്തികളിലും മറ്റും ഏര്‍പ്പെടേണ്ടിവരുന്നത് ദുരിതം വര്‍ധിപ്പിക്കുകയാണ്. ചൂട് കാലത്ത് അനുവദിക്കാറുള്ള മധ്യാഹ്ന വിശ്രമം നേരത്തെ ആരംഭിക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.അടുത്ത മാസം ഒന്ന് മുതലാണ് തൊഴിലാളികള്‍ക്ക് മന്ത്രാലയം അനുവദിക്കുന്ന മധ്യാഹ്ന വിശ്രമം പ്രാബല്യത്തില്‍ വരിക. ഉയര്‍ന്ന താപനില രേഖപ്പെടുത്താറുള്ള സമയമാണ് വിശ്രമത്തിനായി അനുവദിക്കുക. ഉച്ചക്ക് 12.30 മുതല്‍ 3.30 വരെയാണ് വിശ്രമ സമയം.

ഈ സമയത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കുന്നത് തൊഴിലാളികളുടെ അവകാശ ലംഘനമാണെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.100 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴ ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. ഒരു വര്‍ഷത്തില്‍ കൂടുതല്‍ തടവും ഇതിന് ശിക്ഷയുണ്ട്. തൊഴിലാളികള്‍ക്ക് വിശ്രമത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കാത്ത കമ്പനികള്‍ക്കെതിരെയും നടപടി സ്വീകരിക്കും. തൊഴില്‍ സമയങ്ങളില്‍ ശരീരത്തിലെ ജലാംശം കുറയുന്നത് ഒഴിവാക്കാന്‍ വെള്ളം വിതരണം ചെയ്യണമെന്ന നിര്‍ദേശം കര്‍ശനമാക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *