Your Image Description Your Image Description
Your Image Alt Text

തഞ്ചാവൂര്‍: തമിഴ്നാട് തഞ്ചാവൂര്‍ ദുരഭിമാനക്കൊലയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മയും പിടിയിൽ. അച്ഛനും അമ്മയും അടക്കം 6 പ്രതികളെയും കോടതി റിമാൻഡ് ചെയ്തു. പെൺകുട്ടിയെ നിർബന്ധിച്ച് വീട്ടുകാർക്കൊപ്പം പറഞ്ഞുവിട്ട പല്ലടം എസ് മുരുഗയ്യയെ സസ്പെന്റ് ചെയ്തു.

മകൾ ഐശ്വര്യക്ക് ദളിത് യുവാവ് നവീനോട് പ്രണയമെന്ന് അറിഞ്ഞത് മുതൽ അമ്മ റോജയും എതിർപ്പ് വ്യക്തമാക്കിയിരുന്നു. മകളെ കൊലപ്പെടുത്താനുളള ഭര്‍ത്താവ് പെരുമാളിന്‍റെ ആലോചനകൾക്ക് കൂട്ടായി നിന്ന അമ്മ, മകളെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം മൃതദേഹം കത്തിക്കുമ്പോഴും ഭർത്താവിന്റെ ഒപ്പമുണ്ടായിരുന്നു.

സഹപാഠികളായിരുന്ന ഐശ്വരിയും തഞ്ചാവൂർ സ്വദേശിയായ ബി. നവീനും ഒരുപാട് നാളായി പ്രണയബന്ധത്തിലായിരുന്നു. പുതുവര്‍ഷത്തലേന്നാണ് ഇരുവരും ഒന്നിച്ചു ജീവിക്കാൻ തീരുമാനമെടുത്തത്. എന്നാൽ ഐശ്വരിയുടെ വീട്ടുകാർ, ഈ വിവാഹത്തിന് സമ്മതിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *