Your Image Description Your Image Description

റിയാദ്: സ്വദേശി നഴ്‌സിങ് ആരോഗ്യ പ്രവർത്തകരുടെ എണ്ണത്തിൽ സ്വയം പര്യാപ്തത നേടുന്നതിനും ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഈ രംഗത്തേക്ക് കൂടുതൽ പേർ എത്തുന്നതിനുമായി 2025ൽ സൗദി അറേബ്യയിൽ നഴ്‌സിങ് മേഖലയിലെ സ്വദേശിവൽക്കരണ നിരക്ക് 44 ശതമാനമായി ഉയരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യാന്തര നഴ്‌സസ് ദിനാചരണത്തോടനുബന്ധിച്ചാണ് സൗദി ആരോഗ്യ മന്ത്രാലയം കണക്കുകൾ പുറത്തുവിട്ടത്. സൗദിയിലെ ആരോഗ്യ രംഗത്ത് സർക്കാർ, സ്വകാര്യ നഴ്‌സിങ് മേഖലയിൽ വലിയ തോതിൽ മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾ ജോലി ചെയ്യുന്നുണ്ട്. ഇവരെ മേഖലയിലെ സ്വദേശിവൽക്കരണം പ്രതികൂലമായി ബാധിക്കും. വിഷൻ 2030ലെ ആരോഗ്യ മേഖല പരിവർത്തന പരിപാടിയുടെ കാഴ്ചപ്പാടുകളുമായി ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

സൗദി സ്വദേശികളായ നഴ്‌സിങ് ആരോഗ്യ പ്രവർത്തകരെ ഈ മേഖലയിൽ തുടരുന്നതിന് പിന്തുണയ്ക്കുന്നതിനും ശാക്തീകരിക്കുന്നതിനും അവരുടെ പ്രഫഷനൽ കഴിവ് വർദ്ധിപ്പിക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങൾ ഉണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *