Your Image Description Your Image Description

കേരളത്തിലെ കെപിസിസി അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങളും വാദങ്ങളും ചൂടുപിടിക്കുന്നതിനിടയിൽ സുധാകര പക്ഷം ഒരു വിഭാഗം രംഗത്ത് വന്നത് വലിയ കോളിളക്കം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. സുധാകരനെ അനുകൂലിച്ചുകൊണ്ട് ഒരു വിഭാഗം രാഹുൽഗാന്ധിക്ക് കത്ത് അയച്ചു എന്നാണ് പുതിയ വിവരം പുറത്തുവരുന്നത്. കേരളത്തിലെ കെപിസിസി അധ്യക്ഷ സ്ഥാനത്തിരിക്കുന്ന സുധാകരന് അനാരോഗ്യമുണ്ട് എന്നും അദ്ദേഹത്തെ എത്രയും പെട്ടെന്ന് പുറത്താക്കി മറ്റൊരാളെ കൊണ്ടുവരണം എന്നുമുള്ള തിരക്കിട്ട് ചർച്ചകളാണ് കോൺഗ്രസ് നേതൃത്വത്തിനുള്ളിൽ നടക്കുന്നത് എന്നാൽ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച അവസ്ഥയിലായിരുന്നു പിന്നീട് കാര്യങ്ങൾ വഴിവക്കിൽ കൂടി പോകുന്നവർ വരെ ഇപ്പോൾ കെപിസിസി അധ്യക്ഷൻ ആരാകണമെന്നും ആരാധന എന്നുമുള്ള അഭിപ്രായം പറയുന്ന നിലയിലേക്ക് കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനം അധപതിച്ചു തുടങ്ങി. യൂത്ത് കോൺഗ്രസ് നേതാക്കന്മാർ പോലും മുതിർന്ന നേതാക്കന്മാരുടെ മുഖത്ത് നോക്കി ഉളുപ്പുണ്ടോ എന്ന് ചോദിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി..കെ സുധാകരനെ കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ നീക്കിയാൽ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന്‌ വ്യക്തമാക്കി രാഹുൽ ഗാന്ധിക്ക്‌ കോൺഗ്രസ് എ നേതാക്കളുടെ പരാതി. ഒമ്പത്‌ എംപിമാരും 10 എംഎൽഎമാരും അടക്കം വലിയ സംഘം നേതാക്കളാണ്‌ ഇ മെയിൽ വഴി പരാതി നൽകിയത്‌.ചൊവ്വാഴ്‌ച പ്രസിഡന്റിനെ പ്രഖ്യാപിക്കാൻ ഹൈക്കമാൻഡ്‌ ധാരണയായതാണ്‌. എന്നാൽ കൂട്ടത്തോടെയുള്ള പരാതി വന്ന സാഹചര്യത്തിൽ മാറ്റിവയ്‌ക്കുകയായിരുന്നു. പ്രസിഡന്റിനെ എപ്പോൾ മാറ്റിയാലും പ്രശ്നങ്ങൾ ഉണ്ടാകാമെന്നും അതിനാൽ ഈ ഘട്ടത്തിൽ തന്നെ മാറ്റം പ്രഖ്യാപിക്കുന്നതാണ്‌ ഉചിതമെന്നുമാണ്‌ ദീപ ദാസ്‌മുൻഷി അടക്കമുള്ളവരുടെയും വി ഡി സതീശന്റെയും നിലപാട്‌.
കേരളത്തിലെ കോൺഗ്രസ്‌ പ്രവർത്തകർക്കിടയിൽ ഒട്ടും സ്വാധീനം ഇല്ലാത്തയാളാണ്‌ ആന്റോ ആന്റണി എന്നാണ്‌ രാഹുലിന്‌ അയച്ച പരാതികളിലുള്ളത്‌. കോട്ടയം, പത്തനംതിട്ട ഭാഗങ്ങളിൽ മാത്രം അറിയപ്പെടുന്ന ഒരാളെ സുധാകരന്‌ പകരംകൊണ്ടുവരുന്നത്‌ ആത്മഹത്യാപരമാണെന്നും എഴുതുയിട്ടുണ്ട്‌. റോബർട്ട്‌ വധ്രയുടെ പിന്തുണയിൽ മാത്രം ഒരാളെ കെപിസിസി പ്രസിഡന്റായി ചുമക്കേണ്ട ആവശ്യം പ്രവർത്തകർക്കില്ല. സണ്ണി ജോസഫ്‌ പ്രസിഡന്റായാൽ സ്വന്തം പഞ്ചായത്തിൽപോലും പിന്തുണ കിട്ടില്ല. സുധാകരനെ മാറ്റുമ്പോൾ കെ മുരളീധരനെപോലുള്ളവരെ എന്തുകൊണ്ട്‌ പരിഗണിക്കുന്നില്ലെന്ന ചോദ്യവും നേതാക്കൾ ഉയർത്തുന്നു.സുധാകരനെപ്പോലൊരു മുതിർന്ന നേതാവിനെ അപമാനിച്ച്‌ പടിയിറക്കുന്നത്‌, ദുർബലമായ സംഘടനാസംവിധാനമുള്ള സംസ്ഥാന കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന്‌ ബഹുഭൂരിപക്ഷം നേതാക്കളും കരുതുന്നു. എന്നാൽ ഹൈക്കമാൻഡിനെ വെല്ലുവിളിച്ച്‌ സുധാകരൻ പ്രസിഡന്റായി തുടരുന്നത്‌ നേതൃത്വത്തിന്‌ നാണക്കേടാണെന്നാണ്‌ വി ഡി സതീശൻ അടക്കമുള്ളവരുടെ അഭിപ്രായം. ഇപ്പോൾ നടപടിയെടുത്തില്ലെങ്കിൽ അത്‌ അഖിലേന്ത്യാ നേതൃത്വത്തിനെതിരെ കൂടുതൽ കലാപങ്ങൾക്ക്‌ പ്രേരണയാകുമെന്നും ഈ വിഭാഗം നേതാക്കൾ പറയുന്നു.
പ്രതിസന്ധി രൂക്ഷമാണെങ്കിലും സുധാകരൻതന്നെ കെപിസിസി പ്രസിഡന്റായി തുടരട്ടെയെന്ന വാദത്തെ പിന്തുണയ്‌ക്കാൻ ഹൈക്കമാൻഡ്‌ തയ്യാറല്ല. വരുംദിവസങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുമെന്ന്‌ നേതൃത്വം പറയുന്നു.കേരളത്തിൽ സംഘടനാ പ്രതിസന്ധിയുണ്ടാക്കിയത്‌ ദീപാ ദാസ്‌ മുൻഷിയാണെന്നും കേരളത്തിന്റെ ചുമതലയിൽ നിന്ന്‌ അവരെ മാറ്റണമെന്നും സുധാകരൻ പക്ഷക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇതിലും ഉറച്ചുനിന്നേക്കും. ആവശ്യങ്ങളിൽ ചിലത്‌ അംഗീകരിച്ചാൽ മാറ്റിയാലും തൽക്കാലം സുധാകരൻ കോൺഗ്രസ്‌ വിടില്ലെന്നാണ്‌ ഹൈക്കമാൻഡിന്റെ പ്രതീക്ഷ. ചിലയിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളുണ്ടാകാമെന്നും കരുതുന്നു. പൊട്ടിത്തെറിയുടെ ആഘാതം കുറയ്‌ക്കാൻ കേരളത്തിലെ മുതിർന്ന നേതാക്കളുമായി ദീപ ദാസ്‌ മുൻഷിയും കെ സി വേണുഗോപാലും ഉൾപ്പെടെയുള്ള നേതാക്കൾ ആശയവിനിയം നടത്തി. രാഹുൽ ഗാന്ധിയോടും മല്ലികാർജുൻ ഖാർഗെയൊടും സംസാരിച്ച ഘട്ടത്തിൽ നേതൃമാറ്റമുണ്ടാകുമെന്ന കൃത്യമായ സൂചന സുധാകരന്‌ നൽകിയിരുന്നു. കേരളത്തിലെത്തിയ ശേഷം കാലുമാറുകയായിരുന്നുവെന്നാണ്‌ ഹൈക്കമാൻഡ്‌ വൃത്തങ്ങൾ പറയുന്നത്‌.തദ്ദേശ തെരഞ്ഞെടുപ്പ്‌ വരെയങ്കിലും തുടരാൻ അനുവദിക്കണമെന്നായിരുന്നു സുധാകരന്റെ വാദം. സുധാകരനും മറ്റ്‌ ചില നേതാക്കൾക്കും പ്രതികരിക്കാൻ അവസരം കിട്ടുംമുൻപ്‌ പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കാനാകാത്തത്‌ തിരിച്ചടിച്ചുവെന്നാണ്‌ ഹൈക്കമാൻഡ്‌ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *