Your Image Description Your Image Description

ഒമാനിൽ സാംക്രമികേതര രോഗങ്ങളെ ചെറുക്കുന്നതിനും സമൂഹാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനുമായുള്ള സർവേ പുരോഗമിക്കുന്നു. എല്ലാ ഗവർണറേറ്റുകളിലും നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സർവേ, പ്രമേഹം, രക്താതിമർദം, ഹൃദ്രോഗം തുടങ്ങിയ സാംക്രമികേതര രോഗങ്ങളുടെ വ്യാപനത്തെയും അപകടസാധ്യത ഘടകങ്ങളെയും കുറിച്ചുള്ള വിശ്വസനീയമായ വിവരങ്ങൾ നൽകുന്നതിനും ആരോഗ്യത്തിനും സുസ്ഥിര വികസനത്തിനും വേണ്ടിയുള്ള ഒമാന്റെ ദീർഘകാല കാഴ്ചപ്പാടിനെ പിന്തുണക്കുന്നതിനും ലക്ഷ്യമിടുന്നു.

രാജ്യത്തുടനീളമുള്ള സാംക്രമികേതര രോഗങ്ങളുടെ കണക്കുകളും അവയുടെ അപകട ഘടകങ്ങളും യാഥാർഥ്യബോധത്തോടെ വിലയിരുത്തുന്നതിനുള്ള നിർണായകവും തെളിവുകൾ അടിസ്ഥാനമാക്കിയുള്ളതുമായ ഉപകരണമാണ് സർവേയെന്ന് ആരോഗ്യ മന്ത്രാലയത്തിലെ സാംക്രമികേതര രോഗങ്ങളുടെ വകുപ്പ് ഡയറക്ടർ ഡോ. ഷാത ബിൻത് സൗദ് അൽ റൈസി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *