Your Image Description Your Image Description

ഒമാനിൽ ബിനാമി വ്യാപാരവുമായി ബന്ധപ്പെട്ട് 410 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. വ്യാപാര ചട്ടങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ ത്തുടർന്ന് നിയമവിരുദ്ധ വ്യാപാരത്തിനെതിരെ പോരാടുന്നതിനുള്ള ദേശീയ സംഘം (എൻ‌.ടി‌.ടി) ആണ് നടപടി സ്വീകരിച്ചത്. മസ്‌കത്ത്, ദോഫാർ, വടക്കൻ ബാത്തിന എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന 581 വാണിജ്യ കമ്പനികളെയാണ് പരിശോധനയിൽ ഉൾപ്പെടുത്തിയത്. 410 സ്ഥാപനങ്ങൾക്കെതിരെ ഭരണപരമായ പിഴകൾ ചുമത്തി.

77 കമ്പനികൾ ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, പാട്ടക്കരാറുകൾ തുടങ്ങിയ പ്രധാന രേഖകൾ സമർപ്പിച്ച് ഓഡിറ്റ് ആവശ്യകതകൾ നിറവേറ്റി. ബിനാമി വ്യാപാരം ഇല്ലാതാക്കുക, വിപണി നീതി പുനഃസ്ഥാപിക്കുക, നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുക എന്നിവയാണ് പരിശോധന കാമ്പയിനിലൂടെ ലക്ഷ്യമിട്ടതെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ വാണിജ്യ ഡയറക്ടർ ജനറലും ദേശീയ ടാസ്‌ക്‌ഫോഴ്‌സ് മേധാവിയുമായ നസ്ര ബിൻത് സുൽത്താൻ അൽ ഹബ്‌സി പറഞ്ഞു. ലൈസൻസുകളുടെ ദുരുപയോഗം, നികുതി വെട്ടിപ്പ്, തൊഴിൽ ലംഘനങ്ങൾ തുടങ്ങിയ അനിയന്ത്രിതമായ രീതികൾ ദേശീയ സമ്പദ്‌വ്യവസ്ഥക്കും ന്യായമായ മത്സരത്തിനും ഗുരുതരമായ ഭീഷണി ഉയർത്തുന്നുവെന്ന് അവർ എടുത്തുപറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *