Your Image Description Your Image Description

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാമിനെതിരായ കേസിൽ നടപടികൾ കടുപ്പിച്ച് സിബിഐ. അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയ കെ എം എബ്രഹാമിന്റെ 12 വർഷത്തെ സ്വത്ത് വിവരങ്ങൾ സിബിഐ അന്വേഷിക്കും.

തിരുവനന്തപുരം തൈക്കാട്ടുള്ള അപ്പാര്‍ട്ട്‌മെന്റ്, മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റ്, കൊല്ലത്തെ ഷോപ്പിങ് കോംപ്ലക്‌സ് എന്നിവ സ്വന്തമാക്കിയതു സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണപരിധിയില്‍ വരും. 2003 ജനുവരി മുതൽ 2015 ഡിസംബർ വരെയുള്ള കാലയളവിലെ എബ്രഹാമിന്റെ സ്വത്ത് വിവരങ്ങളാണ് പ്രധാനമായും അന്വേഷണ പരിധിയിലുള്ളത്.

ഇക്കാലയളവില്‍ പൊതുസേവകന്‍ എന്ന നിലയില്‍ കെ.എം. എബ്രഹാം അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നാണ് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *