Your Image Description Your Image Description

തിരൂർ: പ്രായപൂർത്തിയാകാത്ത ബാലനെ ലൈം​ഗികപീഡനത്തിനിരയാക്കിയ സംഭവത്തിൽ മലപ്പുറത്ത് നിന്നും കഴിഞ്ഞ ദിവസമാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. തിരൂർ ബി.പി. അങ്ങാടി സ്വദേശി സാബിക്കിന്റെ ഭാര്യ സത്യഭാമ ബാലനെ പീഡിപ്പിച്ചത് നാലുവർഷത്തോളമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. യുവതിക്ക് ബാലനുമായി ലൈം​ഗിക വേഴ്ച്ചയിലേർപ്പെടാൻ എല്ലാ ഒത്താശയും ചെയ്തതാകട്ടെ സാബിക്കും. ഇയാൾ ഒളിവിലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

പാലക്കാട് കല്ലടിക്കോട് വാക്കോട് കോളനി സ്വദേശിനിയാണ് അറസ്റ്റിലായ സത്യഭാമ. മുപ്പതുകാരിയായ സത്യഭാമ 2021-മുതലാണ് കുട്ടിയുമായി ലൈം​ഗികബന്ധത്തിലേർപ്പെട്ട് തുടങ്ങിയത്. ലഹരിവസ്തു നൽകിയ ശേഷമായിരുന്നു പീഡനം. യുവതിയുടെ ഭർത്താവ് ഈ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയും പീഡനം തുടർന്നു.

കുട്ടിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരൂർ പൊലീസ് ഇൻസ്പെക്ടർ കെ.ജെ. ജിനീഷാണ് സത്യഭാമയെ അറസ്റ്റുചെയ്തത്. ഭർത്താവിന്റെ പേരിലും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. പോക്സോ വകുപ്പ് ചുമത്തിയാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ കുട്ടിയെ ലഹരിവസ്തുനൽകി യുവതി പീഡിപ്പിക്കുകയും ഭർത്താവ് സാബിക്ക് കൂട്ടുനിന്നുവെന്നുമാണ് പരാതി. കുട്ടിയുടെ സ്വഭാവത്തിലെ മാറ്റങ്ങൾ കണ്ടറിഞ്ഞ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ ലഭിച്ചത്. തുടർന്ന് കുട്ടിയുടെ ബന്ധുക്കൾ തിരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *