Your Image Description Your Image Description
Your Image Alt Text

തിരുവനന്തപുരം: റിസർവ് ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് നിരവധി പേരിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ പ്രതി പിടിയിൽ. നിലന്പൂർ അകന്പാടം സ്വദേശി ഷിബില (28) ആണ് ബാലരാമപുരം പോലീസിന്‍റെ പിടിയിലായത്.

റിസർവ് ബാങ്കിലെ ജീവനക്കാരിയാണെന്ന് പ്രതി ബന്ധുക്കളെയും നാട്ടുകാരെയും വിശ്വസിപ്പിച്ചിരുന്നു. ബിസിനസ് ലോണായി വൻ തുക ലഭ്യമാക്കാം എന്ന് ആളുകളെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയതെന്നാണ് പരാതി.

വയനാട്, തൃശൂർ, മലപ്പുറം ജില്ലകളിലായി നിരവധി പേരാണ് തട്ടിപ്പിനിരയായത്.
നിലന്പൂർ പോലീസും ഡാൻസാഫും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

നിലന്പൂരിൽ വ്യവസായിയോട് വായ്പ തരപ്പെടുത്തി നൽകാമെന്ന് ഇവർ ഉറപ്പു നൽകിയിരുന്നു. ഇതിനായി 3,000000 രൂപയും പ്രതി കൈപ്പറ്റി. വീണ്ടും പണം ആശ്യപ്പെട്ടപ്പോളാണ് വ്യവസായി തിരുവനന്തപുരം റിസർവ്ബാങ്കിലെത്തി ജീവനക്കാരിയുടെ വിവരങ്ങൾ അന്വേഷിച്ചത്. തുടർന്നാണ് തട്ടിപ്പ് പുറത്തായത്.

വ്യവസായിയുടെ പരാതിയിൽ കോടതി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. തുടർന്നാണ് അറസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *