Your Image Description Your Image Description

ചണ്ഡീഗഢ്: ഐപിഎല്ലിൽ ബാറ്റ് പരിശോധനയില്‍ പരാജയപ്പെട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മൂന്ന് ബാറ്റര്‍മാര്‍. ആന്ദ്രെ റസല്‍, സുനില്‍ നരെയ്ന്‍, ആൻറിച്ച് നോർട്ട്ജെ എന്നിവര്‍ക്കാണ് ബാറ്റ് മാറ്റേണ്ടി വന്നത്. കഴിഞ്ഞദിവസം ചണ്ഡിഗഢില്‍ പഞ്ചാബിനെതിരേ നടന്ന മത്സരത്തിലായിരുന്നു സംഭവം. മത്സരത്തില്‍ പഞ്ചാബ് 16 റണ്‍സിന് ജയിച്ചു.

ബാറ്റര്‍മാര്‍ക്ക് അന്യായമായ ആനുകൂല്യം കിട്ടുന്നത് തടയാനാണ് ബാറ്റ് പരിശോധന നടത്തുന്നത്. ത്രികോണാകൃതിയിലുള്ള പ്ലാസ്റ്റിക് ഗേജില്‍ ബാറ്റിന്റെ നിയമപരമായുള്ള അളവ് ഘടിപ്പിച്ചിട്ടുണ്ട്. ബാറ്റിങ്ങിനിറങ്ങുന്നതിന് മുന്‍പ് താരങ്ങളുടെ ബാറ്റ് പരിശോധിക്കുന്ന സംവിധാനം ഈ സീസണിലാണ് കൊണ്ടുവന്നത്. കഴിഞ്ഞ സീസണുകളില്‍ മത്സരത്തിന് മുന്‍പായിരുന്നു ഇത്. പരിശോധനയ്ക്ക് വിധേയമാക്കാത്ത ബാറ്റുകളുമായി ക്രീസിലെത്താം എന്ന സാഹചര്യമുള്ളതുകൊണ്ടാണ് ഇത്തവണ ഈ രീതി കൊണ്ടുവന്നത്.

മത്സരത്തിന്റെ 11-ാം ഓവറില്‍ ആന്ദ്രെ റസല്‍ ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ അമ്പയര്‍ ഗേജ് ടെസ്റ്റ് നടത്തിയതോടെ പരാജയപ്പെട്ടു. തുടര്‍ന്ന് റസലിന് തന്റെ ബാറ്റ് മാറ്റേണ്ടതായി വന്നു. ഓപ്പണറായതിനാല്‍ നരെയ്‌ന്റെ ബാറ്റ് ഇന്നിങ്‌സിന് മുന്‍പുതന്നെ പരിശോധന നടത്തി മാറ്റാന്‍ നിര്‍ദേശിച്ചിരുന്നു. 15-ാം ഓവറിലെത്തിയപ്പോഴാണ് ആൻറിച്ച് നോർട്ട്ജെയുടെ ബാറ്റ് പരിശോധിച്ചത്. പരാജയപ്പെട്ടതോടെ നോർട്ട്ജെ വേറെ ബാറ്റുമായി തിരിച്ചെത്തി. എങ്കിലും അടുത്ത ഓവറില്‍ പത്താമതായി റസല്‍ പുറത്തായതിനാല്‍ നോർട്ട്ജെയ്ക്ക് ബാറ്റുചെയ്യാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *