Your Image Description Your Image Description

കുവൈത്തിൽ ഭാര്യാ മാതാവിനെ വെടിവെച്ചുകൊന്ന കേസില്‍ നാല്‍പതുകാരനായ കുവൈത്ത് സ്വദേശിയ്ക്ക് അപ്പീൽ കോടതി വിധിച്ച വധശിക്ഷ ശരിവച്ച് കാസേഷന്‍ കോടതി.വഫ്രയിലെ വീട്ടിൽ വച്ച് പ്രതി ഭാര്യയുമായി വഴക്കുണ്ടാക്കുകയും തുടര്‍ന്ന് ഇവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. മകളെ രക്ഷിക്കാൻ ശ്രമിക്കവെയാണ് ഭാര്യാ മാതാവ് വെടിയേറ്റ് കൊല്ലപ്പെട്ടത്.

സ്ഥിരമായി ഉപദ്രവിക്കുന്നത് കൊണ്ടും തമ്മില്‍ സ്വരച്ചേര്‍ച്ച ഇല്ലായിരുന്നതിനാലും വിവാഹബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചത് പ്രതിയെ പ്രകോപനപ്പെടുത്തിയെന്നും ഇതേ തുടർന്ന് തന്നെ കൊല്ലാൻ ലക്ഷ്യമിട്ടാണ് പ്രതിയെത്തിയതെന്നുമാണ് ഭാര്യ കോടതിയിൽ മൊഴി നൽകിയത്. പ്രതിയുടെ മാനസിക നില വ്യക്തമാകാൻ നടത്തിയ വൈദ്യ പരിശോധനയിൽ പൂര്‍ണ്ണ മാനസികാരോഗ്യമാണ് പ്രതിക്കുള്ളതെന്ന് തെളിയുകയും ചെയ്തു.

കരുതിക്കൂട്ടിയുള്ള കൊലപാതകം, തോക്ക് ഉപയോഗം, ഭാര്യയെയും മകളെയും കൊലപ്പെടുത്താനുള്ള ശ്രമം തുടങ്ങിയ കുറ്റങ്ങളാണ് പബ്ലിക് പ്രോസിക്യൂഷന്‍ പ്രതിയുടെ മേല്‍ ചുമത്തിയിരുന്നത്. ഭാര്യ മാതാവിനെ കൊന്നശേഷം മരുഭൂമിയിലെ പ്രദേശത്ത് ഒളിവില്‍ പോയ പ്രതി, മറ്റ് ചില ബന്ധുക്കളെ കൊല്ലാന്‍ പദ്ധതി ഇട്ടിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *