Your Image Description Your Image Description

ടൂറിസം രംഗത്ത് ശ്രദ്ധേയമായ കുതിപ്പുമായി ഒമാൻ. ഈ വർഷം ഫെബ്രുവരി അവസാനത്തോടെ 6,68,205ൽ അധികം സന്ദർശകരാണ് ഇവിടെ എത്തിയിരിക്കുന്നതെന്ന് ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ കണക്കുകൾ പറയുന്നു. ആഗോള ടൂറിസം വീണ്ടെടുക്കൽ ത്വരിതഗതിയിലായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് പ്രതീക്ഷ നൽകുന്നതാണ് ഈ കണക്കുകൾ.

ഇതുവെറുമൊരു സ്ഥിതിവിവരക്കണക്ക് സൂചകമല്ല, മറിച്ച് സാമ്പത്തിക വൈവിധ്യവത്കരണം വർധിപ്പിക്കുന്നതിനും എണ്ണയെ ആശ്രയിക്കുന്നത് കുറക്കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായി ടൂറിസം മേഖലയിൽ ഒമാൻ നടത്തുന്ന തന്ത്രപരമായ മാറ്റത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. സന്ദർശകരുടെ പട്ടികയിൽ ഇമാറാത്തികൾ, ഇന്ത്യക്കാർ, ജർമൻകാർ എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽവരുന്നത്.

1, 58,586 ഇമാറാത്തികളാണ് ഈ വർഷത്തെ ആദ്യ രണ്ടുമാസത്തിലെത്തിയത്. 83,621 സന്ദർശകരുമായി ഇന്ത്യക്കാരാണ് തൊട്ടുപിന്നിൽ. 42,318 ആളുകളുമായി ജർമൻകാരാണ് മൂന്നാം സ്ഥാനത്ത്. മെച്ചപ്പെട്ട വ്യോമ കണക്റ്റിവിറ്റി, വിപുലമായ പ്രമോഷനൽ കാമ്പയിനുകൾ, സ്ഥിരതയുള്ള പൊതു പരിസ്ഥിതി, വികസിത ടൂറിസം ഇൻഫ്രാസ്ട്രക്ചർ എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങളാണ് ടൂറിസം രംഗത്തെ ഈ കുതിപ്പിന് ഉണർവേകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *