Your Image Description Your Image Description

പത്തനംതിട്ട: കുടുംബത്തിനൊപ്പം ഉത്സവം കാണാനെത്തിയ ഒൻപതാം ക്ലാസുകാരി ആറ്റിൽ ചാടി മരിച്ച സംഭവത്തിൽ അയൽവാസിയായി യുവാവ് പിടിയിൽ. പെൺകുട്ടിയുടെ അയൽവാസിയായ ശരത്തിനെ (23) ആണ് പൊലീസ് കസ്റ്റഡിയിലെടുത്ത്.

ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പത്തനംതിട്ട അഴൂർ സ്വദേശി ആവണിയാണ് ഇന്നലെ രാത്രി അച്ഛൻകോവിൽ ആറ്റിൽ ചാടി ജീവനൊടുക്കിയത്.വലഞ്ചുഴി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സമീപത്തെ നടപ്പാലത്തിൽ നിന്നാണ് പെൺകുട്ടി ചാടിയത്. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം കണ്ടെത്തിയത്. അച്ഛനേയും സഹോദരനേയും അയൽവാസിയായ യുവാവ് മർദിക്കുന്നത് കണ്ടാണ് പെൺകുട്ടി ആറ്റിൽ ചാടിയതെന്ന വിവരം പുറത്ത് വന്നത്. പിന്നീട് പൊലീസ് മൊഴിയെടുത്തപ്പോൾ പെൺകുട്ടിയുടെ പിതാവ് പ്രകാശനാണ് ഇക്കാര്യം വെളുപ്പെടുത്തിയത്.

ഉത്സവത്തിനിടെ അയൽവാസിയായ ശരത്ത് എത്തി അച്ഛനോടും അമ്മയോടും പെൺകുട്ടിയുടെ പേര് പറഞ്ഞ് വഴിക്കിട്ടു. പിന്നാലെ പിതാവിനേയും സഹോദരനേയും മർദ്ദിച്ചു. ഇതിൽ മനം നൊന്ത് ആവണി ആറ്റിലേക്ക് ചാടുകയായിരുന്നുവെന്നാണ് അച്ഛന്‍റെ പ്രകാശിന്‍റെ മൊഴി.മകളെ ശരത്ത് വഴക്ക് പറഞ്ഞത് കണ്ടാണ് അവിടെത്തിയത്. ചീത്ത പറയുന്നത് കേട്ട് ശരത്തിനെ താൻ തല്ലി. ഇതോടെ ശരത്തും ഇയാളുടെ കൂടെയുള്ളവരും തന്നെ മർദ്ദിച്ചെന്നും പ്രകാശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *