Your Image Description Your Image Description

അമീറാത്ത്-ബൗഷർ പർവത പാതയിൽ ഉയര നിയന്ത്രണ മുന്നറിയിപ്പ് ബോർഡുൾ സ്ഥാപിക്കാനൊരുങ്ങി മസ്കത്ത് മുനിസിപ്പാലിറ്റി. നാലു വ്യത്യസ്ത സ്ഥലങ്ങളിലായിരിക്കും ബോർഡുകൾ സ്ഥാപിക്കുക. ഇതിനായി ബന്ധപ്പെട്ട എല്ലാ ഡിസൈൻ, നിർമാണ പ്രവർത്തനങ്ങൾക്കും ഉത്തരവാദികളായ കരാറുകാരിൽനിന്ന് മുനിസിപ്പാലിറ്റി ബിഡ്ഡുകൾ ക്ഷണിച്ചു. പർവത പാതയിൽ പതിവായി വലിയ അപകടങ്ങൾ ഉണ്ടാകാറുണ്ട്. പ്രത്യേകിച്ചും ഹെവി ഡ്യൂട്ടി ട്രക്കുകൾ ഇവിടെ അപകടത്തിൽപെടാറുണ്ട്.

അതിനാൽ അമീറാത്ത്-ബൗഷർ വിലായത്തുകളെ ബന്ധിപ്പിച്ച് തുരങ്ക പാത പോലുള്ള ഒരു സ്ഥിരം പരിഹാരത്തിനായി പൊതുജനങ്ങളിൽനിന്ന് ആവശ്യം ഉയർന്നിരുന്നു. തുരങ്ക പദ്ധതിക്കായി ഈ വർഷം അനുബന്ധ ടെൻഡർ പ്രഖ്യാപിക്കും. സര്‍ക്കാർ-സ്വകാര്യ പങ്കാളിത്തത്തിൽ ഒരുങ്ങുന്ന പദ്ധതിയിൽ മസ്‌കത്ത് നഗരസഭ, ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം, ധനകാര്യ മന്ത്രാലയം എന്നീ വിഭാഗങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിക്കും. 2.6 കിലോമീറ്ററായിരിക്കും തുരങ്കപാതയുടെ നീളം. തലസ്ഥാനത്തെ ഗതാഗതക്കുരുക്കഴിക്കുന്നതിനും പാത ഗുണകരമാകുമെന്നാണ് അധികൃതർ കണക്ക് കൂട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *