Your Image Description Your Image Description

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തുനിന്ന് തന്നെയും ഗാരി കിര്‍സ്റ്റനെയും പുറത്താക്കാന്‍ നിലവിലെ കോച്ച് ആക്വിബ് ജാവേദ് ഗൂഢാലോചന നടത്തിയെന്ന് മുന്‍ ഓസീസ് താരം ജേസണ്‍ ഗില്ലെസ്പി. ആക്വിബിന്റെ പരാമര്‍ശം പരിഹാസ്യമാണ്. ആക്വിബ് ജാവേദ് കോമാളിയാണെന്നും ഗില്ലെസ്പി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ടെസ്റ്റ് ടീം കോച്ചായി ഗില്ലെസ്പിയെയും വൈറ്റ് ബോള്‍ കോച്ചായി ഗാരി കിര്‍സ്റ്റനെയും നിയമിച്ചിരുന്നു. രണ്ട് വര്‍ഷ കരാറിലായിരുന്നു നിയമനം. എന്നാല്‍ ഒക്ടോബറില്‍ കിര്‍സ്റ്റനും ഡിസംബറില്‍ ഗില്ലെസ്പിയും പരിശീലക സ്ഥാനം ഒഴിഞ്ഞു. പിന്നാലെ ആക്വിബ് ജാവേദ് പാകിസ്ഥാന്‍ ടീമിന്റെ കോച്ചായി നിയമിക്കപ്പെടുകയും ചെയ്തു. ചാമ്പ്യന്‍സ് ട്രോഫി വരെയാണ് അക്വിബ് ജാവേദിനെ വൈറ്റ് ബോള്‍ കോച്ചായി നിയമിച്ചതെങ്കിലും ചാമ്പ്യന്‍സ് ട്രോഫിയിലെ ദയനീയ പ്രകടനത്തിനുശേഷവും അക്വിബിന്റെ കാലാവധി നീട്ടികൊടുത്തു.

ന്യൂസിലന്‍ഡിനെതിരായ ഏകദിന, ടി20 പരമ്പര തീരും വരെയാണ് അക്വിബ് ജാവേദിന്റെ കാലാവധി നീട്ടിയത്. ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തോറ്റ പാകിസ്ഥാന്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കെതിരെയും തോറ്റതോടെയാണ് സെമി കാണാതെ പുറത്തായത്. ആശ്വാസ ജയം തേടി അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇറങ്ങിയെങ്കിലും മഴ മൂലം മത്സരം പൂര്‍ത്തിയാക്കാനായില്ല. ഇതോടെ 29 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ആതിഥേയരാവുന്ന ഐസിസി ടൂര്‍ണമെന്റില്‍ ഒറ്റ ജയം പോലുമില്ലാതെ പാകിസ്ഥാന്‍ മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *