Your Image Description Your Image Description

മൂത്തേടം: എടക്കര മൂത്തേടത്ത് ജനവാസകേന്ദ്രത്തിലെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയ കാട്ടുകൊമ്പന്റെ ശരീരത്തില്‍ നിന്ന് വിദേശനിര്‍മിത ലോഹഭാഗം കണ്ടെത്തി. പോസ്റ്റ് മോര്‍ട്ടത്തിലാണ് ആനയുടെ തൊലിയില്‍നിന്ന് ലോഹഭാഗം കണ്ടെത്തിയത്. ഇത് ബാലിസ്റ്റിക് പരിശോധനക്ക് അയക്കും. കസേര കൊമ്പൻ എന്നു വിളിക്കുന്ന ആന സെപ്റ്റിക് ടാങ്കിന്റെ കുഴിയിൽ വീണാണ് ചരിഞ്ഞത്.

അതേസമയം ആനക്ക് വെടിയേറ്റിരുന്നതായാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍, ഹൃദയാഘാതമാണ് മരണകാരണമായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വനാതിര്‍ത്തിയില്‍നിന്ന് 30 മീറ്റര്‍ മാറി മൂത്തേടം ചോളമുണ്ട ഇഷ്ടികക്കളത്തിലെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിലാണ് കൊമ്പനാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. 40 വയസ്സോളം പ്രായമുണ്ടായിരുന്നു ആനയ്ക്ക്.

ആനയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചത്. അടുത്തിടെയായി ആന ക്ഷീണിതനായിരുന്നെന്ന് വനംവകുപ്പ് പറഞ്ഞു. ശരീരത്തില്‍ ധാരാളം പരിക്കുകളുമുണ്ടായിരുന്നു. മുറിവുകള്‍ പുഴുക്കളരിച്ച നിലയിലായിരുന്നു. വനം വെറ്ററിനറി സര്‍ജന്‍ ഡോ. എസ്. ശ്യാം, മൂത്തേടം വെറ്ററിനറി സര്‍ജന്‍ ഡോ. മുഹമ്മദ് റയ്‌നു ഉസ്മാന്‍, അമരമ്പലം വെറ്ററിനറി സര്‍ജന്‍ ഡോ. ജിനു ജോണ്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. മൂത്തേടം, കരുളായി പഞ്ചായത്തുകളിലെ ജനവാസകേന്ദ്രങ്ങളില്‍ കസേരക്കൊമ്പന്റെ ആക്രമണം രൂക്ഷമായിരുന്നു. പകല്‍ സമയങ്ങളില്‍പോലും ഈ ആനയെ പ്രദേശത്തെ തോട്ടങ്ങളില്‍ കാണാന്‍ കഴിയുമായിരുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *