Your Image Description Your Image Description

പ്രളയം വരുന്നതുപോലെ തന്നെയാണ് വായനാട്ടുകാർക് അവരുടെ എംപി വരുന്നതും. രണ്ടും വൻ ദുരന്തമാണെന്നത് പോലെ തന്നെ വല്ലപ്പോഴുമേ നാട്ടിൽ കാണാനും പറ്റു. നമ്മളീ കുഞ്ഞുങ്ങളെ ഒക്കെ വളർത്തുന്നത് പോലെയാ. പഠിപ്പിച്ചു വലുതാക്കി കല്യാണവും കഴിച്ചു കൊടുത്താൽ പിന്നെ അവരായി, അവരുടെ പാടായി. പിന്നെ വല്ലപ്പോഴുമൊക്കെ അച്ഛനമ്മമാർക് അവരെ കാണണമെങ്കിൽ ഇതുപോലെ വല്ല സംഭവവും ഉണ്ടാവണം.
വരുന്നില്ല എന്നതുപോട്ടെ. തങ്ങള്ക് വേണ്ടിഎന്തെങ്കിലുമൊന്നു ചെയ്യാൻ തയ്യാറാവുകയെങ്കിലും ചെയ്തിരുന്നേൽ ഇത്രയ്ക്കു വിഷമം ആ സാധുക്കൾക് ഉണ്ടാവില്ലായിരുന്നു.
വയനാട്ടിലെ ദുരന്തത്തിന് ശേഷം എണ്ണി ചുട്ട അപ്പം പോലെ കടുത്ത നിബന്ധനകളുമായി കേന്ദ്രം കുറച്ച ക്യാഷ് കേരളത്തിന് വെച്ച് നീട്ടിയിട്ടുണ്ട്. ആ അവസരത്തിൽ പോലും തന്റെ തിരുവാ ഒന്ന് തുറക്കാൻ അമ്മച്ചിയ്ക് കഴിഞ്ഞിട്ടില്ല എന്ന് പറയുന്നത് തന്നെ വല്ലാത്ത കഷ്ടമാണ്. സെറ്റുസാരിയുമുടുത്ത് സത്യപ്രതിജ്ഞ ചെയ്തതോടെ പുള്ളിക്കാരിയുടെ കേരളത്തിനോടുള്ള ഉത്തരവാദിത്വം കഴിഞ്ഞ പോലെയാണ്.
കഴിഞ്ഞ ദിവസം, മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനക്കെതിരെ ദില്ലിയിൽ എൽഡിഎഫ്‌ വയനാട്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന രാപ്പകൽ സമരത്തിൽ ജോൺ ബ്രിട്ടാസ് ഇതിനെതിരെ സംസാരിക്കുകയുണ്ടായി.
മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണന തുടരുമ്പോഴും വയനാട് ജനതയ്ക്ക് വേണ്ടി പ്രിയങ്കാ ഗാന്ധി എംപി ഇടപെടുനെയില്ല . വിഷയത്തിൽ ഒരു നിവേദനം പോലും നൽകാൻ പോലും ആശാത്തി തയ്യാറാവുന്നില്ല എന്നതാണ് സത്യം.
അതേസമയം വയനാടിന്റെ ആവശ്യങ്ങളിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മൗനം വെടിയണമെന്ന് അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ ആവശ്യപ്പെട്ടു.എൽഡിഎഫിന്റെ രാപ്പകൽ സമരത്തിന് പൂർണ പിന്തുണ അർപ്പിക്കുന്നതായി ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിങും വ്യക്തമാക്കി.

പ്രധാനമന്ത്രി വയനാട്ടിൽ പോയി കുട്ടികൾക്കൊപ്പം ഫോട്ടോയെടുത്തു,പല മാധ്യമങ്ങളിലും ഇക്കാര്യങ്ങൾ വന്നു,എന്നാൽ ദുരന്തത്തിനിരയായവർക്ക് എന്ത് സഹായം നൽകിയെന്ന് സഞ്ജയ് സിങ് ചോദിച്ചു.
മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനക്കെതിരെ ദില്ലിയിൽ എൽഡിഎഫ്‌ വയനാട്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന രാപ്പകൽ സമരം തുടരുകയാണ്. പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിലേക്കാണ് ഇന്നും നാളെയും പ്രതിഷേധം സംഘടിപ്പിക്കുന്നത്.വയനാട്ടിലെ ദുരന്തനിവാരണത്തിന്‌ സംസ്ഥാനം ആവശ്യപ്പെട്ട 2000 കോടി രൂപ അനുവദിക്കുക, ദുരന്തബാധിതരുടെ കടം എഴുതിതള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ്‌ പ്രക്ഷോഭം. ദുരന്തബാധിതർ ഉൾപ്പെടെ 165 വളന്റിയർമാർ സമരത്തിൽ പങ്കാളികളാകുന്നുണ്ടു.

എന്നാൽ, വയനാട് ദുരന്തത്തിനിരയായ മുഴുവൻ ആളുകളെയും ചേർത്ത് നിർത്തിയുള്ള പദ്ധതികളാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്. മുഴുവൻ ആളുകളെയും ചേർത്ത് നിർത്താനും അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്‌ത് കൊടുക്കാനും സർക്കാർ ശ്രമിക്കുന്നുണ്ട്. അവിടെയും കുത്തിത്തിരുപ്പുമായി കോൺഗ്രസ് ഹാജരായിട്ടുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു സര്കാരിനെതിരാക്കുക എന്നതാണ് അവർ അടുത്ത് പ്രയോഗിക്കുന്ന തന്ത്രം.

പട്ടിയോട്ട് തിന്നാത്തതുമില്ല, പശുവിനെ കൊണ്ട് തെറ്റിക്കാത്തതുമില്ല എന്ന് പറഞ്ഞതുപോലെ.
പദ്ധതികളിൽ യാതൊരു കാലതാമസവും ഉണ്ടായിട്ടില്ലെന്നും പരാതികളുണ്ടെങ്കിൽ ബന്ധപ്പെടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം മന്ത്രി കെ രാജൻ പറയുകയുണ്ടായി.
അഞ്ച് സെൻ്റിൽ കൂടുതൽ ഭൂമി ദുരന്തബാധിതർക്ക് നൽകാനാകുമോ എന്ന കാര്യം പരിശോധിച്ചു വരികയാണ്. ഇതിൽ ആളുകളുടെ എണ്ണം കൂടി പരി​ഗണിച്ചാകും തീരുമാനമെടുക്കുന്നത്. സർക്കാർ അഞ്ച് സെൻ്റ്എന്ന വാദം കടുപ്പിക്കുന്നില്ല. കൂടുതൽ ഭൂമി അനുവദിക്കാനുള്ള സാഹചര്യമുണ്ടെങ്കിൽ അത് നടത്തികൊടുക്കാൻ സർക്കാരിൻ്റെ ഭാ​ഗത്ത് നിന്നും ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല.
പദ്ധതി നടത്തിപ്പിനെ സംബന്ധിച്ച് ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ സുതാര്യമായി അന്വേഷിച്ച് വേണ്ട നടപടിയെടുക്കും. മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്ന ഒരു ദുരന്ത ബാധിതനും ലിസ്റ്റിൽ നിന്നും പുറത്താകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *