Your Image Description Your Image Description

ആലപ്പുഴ: ഇന്ധനം അടിച്ച ശേഷം ബാക്കി പണം തിരികെ നൽകാൻ വൈകിയതിന്റെ പേരിൽ പെട്രോൾ പമ്പ് ജീവനക്കാരന് നേരെ ക്രൂര മർദനം. ​ചെങ്ങന്നൂരിലെ ഒരു പെട്രോൾ പമ്പിൽ ബുധനാഴ്ചയായിരുന്നു സംഭവം. 79 വയസുകാരനായ പെട്രോൾ പാമ്പ് ജീവനക്കാരനാണ് മർദനമേറ്റത്. സംഭവത്തിൽ പത്തനംതിട്ട ജില്ലക്കാരായ 2 പേര് അറസ്റ്റിലായി. പത്തനംതിട്ട കോട്ടങ്കൽ കുളത്തൂർ സ്വദേശി അജു അജയൻ ( 19 ), ബിനു ( 19 ) എന്നിവരാണ് പിടിയിലായത്.

പമ്പിലെത്തിയ യുവാക്കൾ വാഹനത്തിൽ 50 രൂപയ്ക്ക് പെട്രോൾ നിറച്ച ശേഷം 500 രൂപ ജീവനക്കാരന് നൽകി. മൂന്ന് യുവാക്കളായിരുന്നു ഒരു സ്കൂട്ടറിൽ വന്നത്. മാത്രമല്ല സ്കൂട്ടറിന് നമ്പർ പ്ലേറ്റുമില്ലായിരുന്നു. പെട്രോൾ നിറച്ച ശേഷം 450 രൂപ ബാക്കി ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാക്കളും പമ്പ് ജീവനക്കാരനും തമ്മിൽ വാക്ക് തർക്കമുണ്ടായി. ശേഷം പമ്പിൽ നിന്ന് ബാക്കി തുക വാങ്ങി പുറത്തേക്ക് പോയ യുവാക്കൾ വാഹനം റോഡരികിൽ നിർത്തി തിരികെ വീണ്ടും പമ്പിലേക്ക് വന്ന് ജീവനക്കാരനെ മർദിച്ചു എന്നാണ് ആരോപണം. സംഭവത്തിൽ വയോധികനായ ജീവനക്കാരൻ്റെ പരാതിയിൽ കേസെടുത്ത പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *