Your Image Description Your Image Description

ജീവിതത്തിനും മരണത്തിനുമിടയിൽ ജീവന് വേണ്ടി വളയം പിടിക്കുന്നവളാണ് ഇടുക്കി കുരുവിളസിറ്റി സ്വദേശിനി ബിജി. ഇടുക്കിയിലെ ഏക വനിത ആംബുലൻസ് ഡ്രൈവറാണ് ബിജി. തൻറെ കൈകളാൽ സുരക്ഷിതമാക്കേണ്ട ജീവനെക്കുറിച്ച് ചിന്തിക്കുമ്പോൾ ഹൈറേഞ്ചിലെ ദുർഘട പാതകൾ ബിജിക്ക് നിസാരമാണ്. ഇടുക്കിയിലെ റോഡുകളിലൂടെ ജീവന് കാവലാളായി വേണ്ടി ചീറിപ്പായുന്നവരിൽ മികച്ച ഡ്രൈവർകൂടിയാണ് ബിജിയെന്ന് സഹ പ്രവർത്തകരകർ പറയുന്നു.

1999ൽ തുടങ്ങിയ ആതുരാശ്രമത്തിലെ അന്തേവാസികളിൽ അധികവും വയോധികരാണ്. രോഗാവസ്ഥയിലാകുന്നവരെ അടിയന്തര സാഹചര്യങ്ങളിൽ ടാക്‌സി വിളിച്ചാണ് ആശുപത്രികളിലെത്തിച്ചിരുന്നത്. ഇതുമൂലമുള്ള സങ്കീർണതകളും അപകടസാധ്യതകളും പരിഹരിക്കാനാണ് ആംബുലൻസ് വാങ്ങിയത്. അങ്ങനെയാണ് ബിജിക്ക് ആംബുലൻസ് ഡ്രൈവറുടെ വേഷം ലഭിക്കുന്നത്.

ജില്ലക്കകത്തും പുറത്തുമായി കിലോമീറ്ററുകൾ ആംബുലൻസ് ഓടിച്ച് രോഗികളെ സുരക്ഷിതമായി ആശുപത്രിയിൽ എത്തിക്കുമ്പോഴുള്ള സംതൃപ്തി വിവരണാതീതമാണെന്ന് ബിജി പറയുന്നു. മരണാസന്നരായ രോഗികളുമായി ദുർഘട പാതയിലൂടെ പായുമ്പോൾ യാത്രയിലുടനീളം മനമുരുകുന്ന പ്രാർഥനയിലാകും. മനസ്സ് പതറാതെയുളള ഡ്രൈവിങ്ങിനിടെ ഇതുവരെ ബീജി ഒരപകടവും വരുത്തിയിട്ടില്ല.

ആതുരാലയത്തിലെ അന്തേവാസികൾക്ക് വേണ്ടിയാണ് ആംബുലൻസ് വാങ്ങിയതെങ്കിലും സമീപ പ്രദേശങ്ങളിലുള്ളവർ സഹായത്തിന് വിളിച്ചാൽ ബിജി ഓടിയെത്തും. ഇതിനായി എന്ത് സഹായത്തിനും ഭർത്താവ് ഫാ. ബെന്നിയും മുന്നിലുണ്ടാകും. വിദ്യാർഥികളായ ഉലഹന്നാനും മാർക്കോസും ആതുരസേവനത്തിൽ മാതാപിതാക്കൾക്ക് പിന്തുണയുമായി ഒപ്പമുണ്ട്. നിരാലംബരായി അലയുന്ന വയോധികരെ കണ്ടെത്തി സംരക്ഷിക്കുകയാണ് ഇവർ ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *