Your Image Description Your Image Description

കൊച്ചി: ലോകത്തെ രണ്ടാമത്തെ വമ്പൻ ഷിപ്പിങ് കമ്പനിയായ മേർസ്ക് കൊച്ചിൻ ഷിപ്യാഡുമായി (സിഎസ്എൽ) സഹകരിക്കാനൊരുങ്ങുന്നു. ഡെൻമാർക്കിലെ കോപ്പൻഹേഗൻ ആസ്ഥാനമായ മേർസ്കിന്റെ കപ്പലുകളുടെ അറ്റകുറ്റപ്പണിയും പരിപാലനവുമാകും സിഎസ്എൽ നിർവഹിക്കുകയെന്നാണു സൂചന. ഇതുമായി ബന്ധപ്പെട്ട് സിഎസ്എലുമായി സഹകരിക്കാൻ മേർസ്ക് ധാരണാപത്രം ഒപ്പുവച്ചു.

കണ്ടെയ്നർ കപ്പലുകളുടെ അറ്റകുറ്റപ്പണികൾക്കും പരിപാലനത്തിനും വേണ്ടിയാകും പ്രധാനമായും സിഎസ്എല്ലിന്റെ സേവനം മേർസ്ക് ഉപയോഗിക്കുക. ശരാശരി വലുപ്പമുള്ള കപ്പലിന്റെ അറ്റകുറ്റപ്പണിക്കു പോലും കോടികളുടെ ചെലവു വരും. അതുകൊണ്ട് തന്നെ സിഎസ്എല്ലിനു മുന്നിൽ വഴി തുറക്കുന്നത് ശതകോടികളുടെ വരുമാന സാധ്യതകളാണ്.

Leave a Reply

Your email address will not be published. Required fields are marked *