Your Image Description Your Image Description
Your Image Alt Text

ബംഗളൂരു: കര്‍ണാടകയിലെ തരിക്കീറെ താലൂക്കിലെ ഗൊള്ളാറഹട്ടി ഗ്രാമത്തിൽ ദലിത് യുവാവിന്റെ പ്രവേശനത്തെ തുടര്‍ന്ന് ശുദ്ധീകരണത്തിന്റെ ഭാഗമായി രണ്ട് ക്ഷേത്രങ്ങള്‍ അടച്ചു.

ദലിത് യുവാവ് പ്രദേശത്ത് പ്രവേശിച്ചതിനു പിന്നാലെ കമ്ബട രംഗനാഥ സ്വാമി, തിമ്മപ്പ ക്ഷേത്രങ്ങളാണ് അടച്ചത്. ‘ശുദ്ധികലശം’ നടത്തി ‘പവിത്ര’മാക്കിയതിനു ശേഷമേ ഇനി ക്ഷേത്രങ്ങള്‍ തുറക്കുകയുള്ളൂവെന്ന് തദ്ദേശവാസികള്‍ വ്യക്തമാക്കി.

ദലിത് സമുദായക്കാരനായ എക്സ്കവേറ്റര്‍ ഓപ്പറേറ്ററായ മാരുതി ജനുവരി ഒന്നിനാണ് ഗൊള്ളാറഹട്ടിയിലെത്തിയത്. വീട് പൊളിക്കുന്ന സ്ഥലത്ത് ലോഡിങ് ജോലിക്കാണ് ഇയാളെ നിയമിച്ചത്. യുവാവ് പ്രദേശത്ത് എത്തിയെന്നറിഞ്ഞ പ്രദേശവാസികള്‍ ക്ഷേത്രങ്ങളുടെ കവാടങ്ങള്‍ അടച്ചിട്ടു.

ചിലയാളുകള്‍ അവിടേക്ക് വന്നതിന് മാരുതിയെ മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് മാരുതി ജനുവരി രണ്ടിന് 15 പേര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. എസ്.സി/എസ്.ടി(മര്‍ദനം തടയല്‍)വകുപ്പ് പ്രകാരം തരിക്കീറെ പൊലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. മറ്റുള്ളവര്‍ ഒളിവിലാണ്.

 

Leave a Reply

Your email address will not be published. Required fields are marked *