Your Image Description Your Image Description

കൊടുമൺ: മെസഞ്ചിയാന കൃഷിയിലൂടെ കാർഷികരംഗത്ത് പുതിയ പാത തുറക്കുകയാണ് കൊടുമൺ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി. പരമ്പരാഗ കൃഷി രീതികളെ ആശ്രയിക്കുന്ന കർഷകർക്ക് പുതിയ പ്രതീക്ഷയാണ് മെസഞ്ചിയാന കൃഷി മുൻപോട്ട് വെക്കുന്നത്. ഉപയോഗം കൊണ്ടും വിലകൊണ്ടും മെസഞ്ചിയാനക്ക് വിപണിയിൽ പ്രത്യേക സ്ഥാനമുണ്ട്. പല വിദേശരാജ്യങ്ങളിലും ആഘോഷങ്ങൾക്ക് അലങ്കരിക്കുമ്പോൾ ഒഴിച്ചുകൂടാനാകാത്ത സസ്യയിനമാണ് മെസഞ്ചിയാന ചെടിയുടെ ഇലകൾ. പുഷ്പാലങ്കാരങ്ങൾക്ക് പശ്ചാത്തലമായി ക്രമീകരിക്കാൻ ഉപയോഗിക്കാവുന്ന ഇലകളാണ് ഇവയുടേത്. ബൊക്കകളിലും വേദി അലങ്കാരങ്ങൾക്കും മെസഞ്ചിയാന ഇലകൾ വ്യാപകമായി ഉപയോഗിക്കാറുണ്ട്. ഈ ചെടിയുടെ ഇലകൾക്ക് വിദേശത്ത് വല്യ വിലയാണ്. വിപണി കീഴടക്കാൻ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന തീരുമാനത്തിനൊടുവിലാണ് കൊടുമൺ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി മെസഞ്ചിയാന കൃഷിയിലേക്ക് എത്തിയത്.

കൃഷിഭവനും ഫാർമേഴ്സ് കമ്പനിയും മെസഞ്ചിയാന തൈകൾ ഒരുവർഷം മുൻപ് കർഷകർക്ക് വിതരണം ചെയ്യുകയും, തുടർന്ന് ആവശ്യം അനുസരിച്ച് ഇലകൾ പല സ്ഥലങ്ങളിലേക്ക് അയച്ച് കൊടുക്കുകയും ചെയ്യുന്നു. കൊടുമൺ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ മെസഞ്ചിയാന ഇലകൾ കർഷകരിൽനിന്നും ശേഖരിച്ചുതുടങ്ങി. കൊടുമണ്ണിലെ മിക്ക വാർഡുകളിലും കൃഷിയുണ്ട്. ചടങ്ങിൽ കമ്പനി ചെയമാർ എ.എൻ. സലിം, സി.ഇ.ഒ സി.എസ്. അഞ്ജു, കൃഷി ഓഫിസെർ എസ്. രഞ്ജിത് കുമാർ എന്നിവർ പങ്കെടുത്തു.

പരമ്പരാഗ കൃഷി രീതികളെ ആശ്രയിക്കുന്ന കർഷകർക്ക് പുതിയ പ്രതീക്ഷയായി മാറിയിരിക്കുകയാണ് മെസഞ്ചിയാന കൃഷി. കേരളത്തിൽ അധികം ആരും ചെയ്തിട്ടില്ലാത്ത ഈ കൃഷി ഇതിനോടകം തന്നെ ജന ശ്രദ്ധ നേടി. വിവാഹങ്ങൾ, ആഘോഷങ്ങൾ എന്നിവയിലെല്ലാം പ്രധാന സ്ഥാനമാണ് മെസഞ്ചിയാനക്കുള്ളത്. 30 സെന്റീ മീറ്ററോളം നീളമുണ്ടാകും ഈ ചെടിയുടെ ഇലകൾക്ക്. ഒരു ഇലക്ക് രണ്ടുരൂപ നൽകിയാണ് കർഷകരിൽ നിന്ന് ഇലകൾ ശേഖരിക്കുന്നത്. ഇപ്പോൾ ബെംഗളുരുവിലേക്കാണ് പ്രധാനമായും ചെടിയുടെ ഇലകൾ കയറ്റി അയക്കുന്നത്. ഭാവിയിൽ വിദേശ രാജ്യങ്ങളിലേക്ക് മെസഞ്ചിയാന ഇലകൾ കയറ്റി അയക്കാനാകുമെന്ന് കൊടുമൺ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *