Your Image Description Your Image Description

ഹൈദരാബാദ്: സ്വത്ത് തര്‍ക്കത്തിന് പിന്നാലെ ഹൈദരാബാദില്‍ പ്രമുഖ വ്യവസായിയെ ചെറുമകന്‍ കുത്തിക്കൊലപ്പെടുത്തി. വെലാമാതി ചന്ദ്രശേഖര ജനാര്‍ദന റാവുവിനെയാണ് ചെറുമകന്‍ കിലാരു കീര്‍ത്തി തേജ കൊലപ്പെടുത്തിയത്.

വ്യാഴാഴ്ച സോമാജിഗുഡയിലെ ജനാര്‍ദന റാവുവിന്റെ വസതിയിലാണ് സംഭവം ഉണ്ടായത്. 86 വയസ്സുകാരനായ ജനാര്‍ദന റാവുവിന്റെ ദേഹത്ത് എഴുപതിലധികം കുത്തുകള്‍ ഏറ്റത്. വെല്‍ജാന്‍ ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസ് സ്ഥാപകനാണ് ജനാര്‍ദന റാവു.

പാരമ്പര്യസ്വത്തില്‍ നിന്ന് നാലുകോടി രൂപയാണ് തേജയ്ക്ക് ജനാര്‍ദന റാവു നല്‍കിയിരുന്നത് . ഇതില്‍ തേജയ്ക്ക് അതൃപ്തിയുണ്ടായി. ഇതിന് പിന്നാലെയാണ് സ്വത്ത് ഭാഗംവെച്ചതില്‍ അപാകമുണ്ടെന്ന് ആരോപിച്ച് 29-കാരനായ തേജയും ജനാര്‍ദന റാവുവും തമ്മില്‍ വാക്കേറ്റമുണ്ടായത്. തുടർന്ന് ജനാര്‍ദന റാവുവിനെ കുത്തിവീഴ്ത്തി. തേജയുടെ അമ്മ സരോജിനി ദേവിക്ക് ഇയാളെ തടയാന്‍ ശ്രമിക്കുന്നതിനിടെ പരിക്കേല്‍ക്കുകയും ചെയ്തു. ഇവര്‍ നിലവില്‍ ചികിത്സയിലാണ്.

ജനാര്‍ദന റാവുവിനെ കുത്തിവീഴ്ത്തിയതിന് പിന്നാലെ തേജ വീട്ടില്‍നിന്ന് കടന്നുകളഞ്ഞു. എന്നാല്‍, സമീപത്തുനിന്നുതന്നെ ഞായറാഴ്ച ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. യു.എസില്‍നിന്ന് ഉന്നതപഠനം പൂര്‍ത്തിയാക്കിയ തേജ ഈയടുത്താണ് ഹൈദരാബാദില്‍ തിരിച്ചെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *