Your Image Description Your Image Description

തിരുവനന്തപുരം : സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ പരോക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍. കോടിയേരിയുടെ വിടവ് നികത്താനായിട്ടില്ലെന്നും ജനകീയ മുഖമുള്ള മറ്റൊരു നേതാവിനെ വളര്‍ത്തിയെടുക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ലെന്നും എസ്എന്‍ഡിപി മുഖപത്രം യോഗനാദത്തിന്റെ എഡിറ്റോറിയലിൽ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വിമര്‍ശിച്ചു.

ലേഖനത്തിലെ പരാമർശങ്ങൾ……..

പിണറായിയെ അല്ലാതെ മറ്റൊരാളെ അധികാരമേല്‍പ്പിച്ചാല്‍ ഇടതുപക്ഷത്തിന്റെ തകര്‍ച്ച ആരംഭിക്കും.യുഡിഎഫ് മുന്നണിയിലേ സിഎംപി നേതാവ് സിപി ജോണ്‍ നടത്തിയ ഈഴവ അനുകൂല പരാമര്‍ശത്തെ പിന്തുണച്ചാണ് മുഖപ്രസംഗം തുടങ്ങുന്നത്.

മുഖപ്രസംഗത്തിൽ കോണ്‍ഗ്രസിനെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിക്കുകയും ഇടതുപക്ഷത്തെ കുറിച്ച് പരിഭവവും പറയുന്നുണ്ട്. ഈഴവര്‍ക്ക് കോണ്‍ഗ്രസിലും ബിജെപിയിലും അവഗണനയാനുള്ളത്. തമ്മില്‍ ഭേദം സിപിഐഎം ആണെങ്കിലും ഇടതുപക്ഷവും ചില പദവികളിലും സ്ഥാനമാനങ്ങളിലും ഈഴവരെ അവഗണിക്കുന്നു. ഇടതുപക്ഷവും അതിരുവിട്ട ന്യൂനപക്ഷ പ്രീണനം നടത്തുന്നത് ഭൂരിപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ നിരാശ സൃഷ്ടിച്ചു.

കോടിയേരിയുടെ സൗമ്യഭാവവും പിണറായി വിജയന്റെ സംഘാടനമികവും പാര്‍ട്ടിക്ക് നല്‍കിയ കരുത്ത് അസാധാരണമായിരുന്നു. എന്നാല്‍ ഇന്നത് വേണ്ടത്രയുണ്ടോ എന്ന് സംശയിക്കേണ്ട സ്ഥിതി. സര്‍ക്കാരിന്റെ മേന്മകളെ നിഷ്പ്രഭമാക്കുന്ന പ്രവര്‍ത്തികളാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലര്‍ ചെയ്യുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നതിലേ ഉദ്ദേശശുദ്ധി മുഖ്യമന്ത്രി മനസ്സിലാക്കണം. മുഖ്യമന്ത്രിയുടെ ഓഫീസിലെ പോരായ്മകള്‍ വിലയിരുത്തി തിരുത്തണമെന്നാണ് അപേക്ഷ എന്നും ഇടതുപക്ഷത്തിന് താങ്ങായും തണലായി നില്‍ക്കുന്നവരാണ് ഈഴവരാദി പിന്നാക്ക വിഭാഗങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *