Your Image Description Your Image Description

പുല്‍പ്പള്ളി: അമരക്കുനിയില്‍ വീണ്ടും കടുവ ആടിനെ കൊന്നു. ദേവർഗദ്ദെ കേശവന്റെ ആടിനെയാണു പുലർച്ചെ കടുവ കൊന്നത്. ഇതോടെ അമരക്കുനിയില്‍ കടുവ ആക്രമണത്തില്‍ ചത്ത ആടുകളുടെ എണ്ണം മൂന്നായി. വനംവകുപ്പ് മയക്കുവെടി വയ്ക്കുന്നതിനുള്ള നീക്കം നടത്തുന്നതിനിടെയാണ് സംഭവം. ഇതിനെ തുടർന്ന് അമരക്കുനി, കാപ്പിസെറ്റ്, തൂപ്ര എന്നിവിടങ്ങളിലെ ജനങ്ങള്‍ക്കു വനം വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി. കാപ്പിസെറ്റ് എംഎംജിച്ച്, ശ്രീനാരായണ എഎൽപി സ്‌കൂള്‍, ആടിക്കൊല്ലി ദേവമാതാ എല്‍എൽപി സ്‌കൂള്‍, സെന്റ് മേരീസ് ഇംഗ്ലിഷ് മീഡിയം സ്‌കൂള്‍ എന്നിവയ്ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

ഒരാഴ്ചയിലധികമായി ജനവാസ മേഖലയില്‍ ഭീതി പരത്തുന്ന കടുവയെ മയക്കുവെടിവച്ച് പിടിക്കാൻ ഇന്നലെ വനംവകുപ്പ് നടപടി ആരംഭിച്ചിരുന്നു. കടുവയെ പിടിക്കാൻ കൂടു സ്ഥാപിച്ചതിനു സമീപത്താണ് ഇന്ന് ആടിനെ കൊന്നത്. മുത്തങ്ങയില്‍നിന്ന് എത്തിച്ച കുങ്കി ആനകളുടെ സഹായത്തോടെയാണു തിരച്ചിൽ. 50 അംഗം വനപാലക സംഘം 3 ടീമായാണു തിരച്ചിൽ നടത്തുന്നത്.

കടുവയെ പിടിക്കുന്നതിനു 3 കൂടുകൾ സ്ഥാപിച്ചു. സ്ഥലത്തെ 20 ക്യാമറകളിൽ ഒന്നിലും കടുവയുടെ ദൃശ്യം പതിഞ്ഞിട്ടില്ല. അതേസമയം, തെര്‍മല്‍ ഡ്രോണ്‍ നിരീക്ഷണത്തില്‍ കടുവയെ കണ്ടെത്തിയതായാണു വിവരം. 2 കിലോമീറ്ററിനുള്ളിൽ കടുവയുണ്ടെന്നാണു വനംകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *