Your Image Description Your Image Description
Your Image Alt Text

തിരുവനന്തപുരം: ജെസ്ന തിരോധാനക്കേസിന് മതതീവ്രവാദവുമായി ബന്ധമില്ലെന്ന് സിബിഐ.തിരുവനന്തപുരം സിജെഎം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.ജെസ്ന ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് വ്യക്തമാകുന്ന ഒരു തെളിവും അന്വേഷണത്തിൽ കണ്ടെത്താനായില്ലെന്നും.

കേരളത്തിലും സമീപ സംസ്ഥാനങ്ങളിലെയും ആത്മഹത്യാ മുനമ്പുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും യാതൊരു സൂചനയും കണ്ടെത്താനായില്ലെന്നും , ഇന്‍റർപോളിന്‍റെ സഹായത്തോടെ വിദേശ രാജ്യങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും ഒരു തെളിവും ലഭിച്ചില്ലെന്നും സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ജെസ്നയ്ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും സിബിഐ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

നിലവിൽ അന്വേഷണം അവസാനിച്ചുവെങ്കിലും ഏതെങ്കിലും ഘട്ടത്തിൽ തുടരന്വേഷണത്തിന് സാധ്യമായ രീതിയിൽ തെളിവുകൾ ലഭിച്ചാൽ അന്വേഷണം പുനരാരംഭിക്കുമെന്നും സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്. തുടർന്ന്, സിബിഐ റിപ്പോർട്ട് പരിഗണിച്ച സിജെഎം കോടതി അഭിപ്രായം അറിയിക്കാൻ ജെസ്നയുടെ പിതാവിന് നോട്ടീസ് അയച്ചിട്ടുണ്ട്. കുടുംബത്തിന്‍റെ മറുപടി കൂടി ലഭിച്ച ശേഷമാണ് കോടതി ഇക്കാര്യത്തിൽ അന്തിമ വിധി പുറപ്പെടുവിക്കുക.

Leave a Reply

Your email address will not be published. Required fields are marked *