Your Image Description Your Image Description
Your Image Alt Text

ഭർത്താവിന് പരസ്ത്രീബന്ധമുണ്ടെന്നും സ്ത്രീലമ്പടനാണെന്നുമെല്ലാം ഭാര്യ പരസ്യമായി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് അങ്ങേയറ്റം ക്രൂരതയാണെന്ന് ഡൽഹി ഹൈക്കോടതി. ദമ്പതിമാർക്ക് വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള കുടുംബക്കോടതി ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് സുരേഷ് കുമാർ കെയ്തിന്റെ നിരീക്ഷണം.

വിവാഹമോചന ഉത്തരവിനെതിരേ ഭാര്യനൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. വിജയകരമായ ദാമ്പത്യം പരസ്പരബഹുമാനത്തിലും വിശ്വാസത്തിലുമാണ് നിലനിൽക്കുന്നതെന്നും അവയിലേതെങ്കിലും ഒരുപരിധിക്കപ്പുറം ഇല്ലാതായാൽ ബന്ധം അവസാനിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഭർത്താവിന്റെ ഓഫീസ് മീറ്റിങ്ങുകൾക്കിടയിൽവെച്ചുപോലും അദ്ദേഹത്തിനെതിരേ ഭാര്യ മോശം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *